Your Image Description Your Image Description
ബെംഗളൂരു: ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷൻ ‘ജോയ് ഹോംസ്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 50 വീടുകൾ കർണാടകയിലെ വിവിധ ഭാഗങ്ങളിലെ അർഹരായ കുടുംബങ്ങൾക്ക് കൈമാറി. ബെംഗളൂരുവിലെ നിംഹാൻസ് കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര താക്കോൽ ദാനം നിർവഹിച്ചു. ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. ജോയ് ആലുക്കാസ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി സുരക്ഷിതവും സ്ഥിരവാസയോഗ്യവുമായ ഭവനങ്ങൾ നിർമ്മിച്ച് കൈമാറുക എന്നതാണ് ‘ജോയ് ഹോംസ്’ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് ‘ജോയ് ഹോംസ്’ എന്ന പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതുവരെ 414 വീടുകളാണ് ‘ജോയ് ഹോംസ്’ പദ്ധതിയിലൂടെ കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിർമ്മിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ഈ പദ്ധതിയുടെ കീഴിൽ 500 ചതുരശ്ര അടിയോളം വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഓരോ വീടിന്റെയും നിർമ്മാണ ചിലവ് ₹7.5 ലക്ഷമാണ്. പ്രകൃതി ദുരന്തങ്ങൾ അതിജീവിച്ചവരേയും എൻഡോസൾഫാൻ ബാധിതരേയും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ ‘ജോയ് ഹോംസ്’ പദ്ധതിയുടെ ഭാഗമായി തെലങ്കാനയിൽ പുതിയതായി 50 വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്ന്  ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു.
2009-ൽ സ്ഥാപിതമായ ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷൻ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു.  മെഡിക്കൽ ക്യാമ്പുകൾ, ഡയാലിസിസ് കിറ്റ് വിതരണം, ഡയാലിസിസ് മെഷീൻ വിതരണം, ആശുപത്രി വാർഡുകളുടെ നവീകരണം, പാലിയേറ്റീവ് കെയർ സേവനം, നേത്ര പരിശോധന ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ തുടങ്ങിയവ ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ‘ജോയ് ഓഫ് ഹോപ്പ്’ പദ്ധതിയിലൂടെ കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 300-ൽ പരം കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി പഠനം തുടരാൻ സഹായിച്ചിട്ടുണ്ട്.  ഈ പദ്ദതിയുടെ കീഴിൽ വയോജനങ്ങളുടെ  പരിചരണത്തിനും ക്ഷേമത്തിനും തൃശൂരിൽ ഒരു കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.  പാലിയേറ്റീവ് കെയർ യൂണിറ്റ്, ഡയാലിസിസ് സെന്റർ, മറ്റ് മെഡിക്കൽ ഡിപ്പാർട്ട്മെന്റുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങൾ ഉണ്ട്. സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി 200-ൽ കൂടുതൽ സ്ത്രീകൾക്ക് ബ്യൂട്ടീഷ്യൻ പരിശീലനം തുടങ്ങി വിവിധതരം തൊഴിൽ പരിശീലനങ്ങൾ നൽകിയിട്ടുണ്ട്. ഇതിലൂടെ നിരവധി സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *