Your Image Description Your Image Description

മാസപ്പടി വിവാദത്തിൽ മകൾ വീണയ്ക്കെതിരായ കേസ് ​ഗൗരവതരമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതൊക്കെ അല്ലെങ്കിലും പ്രതീക്ഷിച്ചിരുന്നതെയാണ് പിണറായി വിജയനെ പൂട്ടാൻ ശ്രമിച്ചിട്ടോ നടക്കുന്നില്ല അപ്പോൾ പിന്നെ മാനസികമായി തകർക്കാൻ വീണയെ കുടുക്കാൻ പഠിച്ച പണി പതിനെട്ടും മോഡി നടപ്പിലാക്കുമെന്ന് ഉറപ്പാണല്ലോ .എന്നാൽ അതുകൊണ്ടൊന്നും താൻ തോറ്റു പിന്മാറില്ലെന്ന് ഉറപ്പിച്ചു തന്നെ ആണ് പിണറായി.കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണ്. തന്റെ രാജി വരുമോയെന്നാണ് മാധ്യമങ്ങൾ മോഹിച്ച് നിൽക്കുന്നത്. അതങ്ങനെ മോഹിച്ച് നിന്നോളൂവെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങൾക്ക് വേണ്ടത് തന്റെ ചോരയാണെന്നും അത് അത്ര വേ​ഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിനീഷ് കോടിയേരി വിഷയത്തിലും വീണാ വിജയന്റെ കേസിലും പാർട്ടിക്ക് രണ്ട് നിലപാട് ആയിരുന്നോ എന്ന ചോദ്യത്തിന് അതിൽ ഇത്ര ആശ്ചര്യം എന്താണെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.” വിഷയത്തിൽ പാർട്ടി പ്രതിരോധം ഉയർത്തുന്നതിൽ എന്താണ് ആശ്ചര്യം. ബിനീഷിന്റെ കേസിൽ കൊടിയേരിയെ പറ്റി പരാമർശമുണ്ടായിരുന്നില്ല. ഇതിൽ എന്റെ മകളെന്ന് പറഞ്ഞാണ് തുടക്കമിട്ടത്. ലക്ഷ്യം എന്താണെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലെ കാര്യങ്ങളിൽ കൂടുതൽ പറയുന്നില്ല.
ഇതൊന്നും എന്നെ ബാധിക്കുന്നില്ല കാര്യമില്ല. ഞങ്ങൾ‌ ഇതിനെ അത്ര ​ഗൗരവമായി കാണുന്നില്ല. കോടതിയുടെ വഴിക്ക് കാര്യങ്ങൾ നീങ്ങിക്കൊള്ളും. ആരും അത്ര ബേജാറാകണ്ട. കരിമണൽ വിഷയവുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഉയർന്ന വിവാദങ്ങൾ ശുദ്ധ അസംബന്ധമാണ്. അതിൽ എന്തെങ്കിലും തെളിവുണ്ടോ. എന്റെ രാജി മോഹിച്ചോളൂ. കേന്ദ്ര ഏജൻസികളെ പറ്റി നല്ല ധാരണയാണ് മാധ്യമങ്ങൾക്കുള്ളത്. പി വി ആരാണെമന്ന കാര്യം എതിരാളികളെ വകവരുത്താൻ ചിലർ ഉപയോ​ഗിക്കും. എനിക്ക് ഈ കാര്യത്തിൽ നല്ല വ്യക്തതയുണ്ട്. കോടതിയിലെ കേസ് കോടതിയിലാണ് നേരിടേണ്ടത്. അല്ലാതെ മാധ്യമങ്ങൾക്ക് മുന്നിലല്ല. പിണറായി വിജയൻ.’ നിങ്ങൾക്ക് വേണ്ടത് എന്റെ രക്തമാണ്. അത്ര വേ​ഗത്തിൽ‌ അത് കിട്ടില്ല. ചില മാധ്യമങ്ങൾക്ക് സാമാന്യ ബുദ്ധിയില്ല. മകളുടെ കമ്പനി നൽകിയ സേവനത്തിന് കിട്ടിയ പ്രതിഫലം കള്ളപ്പണമല്ലല്ലോ. അത് രേഖകൾ പ്രകാരം വന്നതല്ല, അതിന് നൽകേണ്ട ആദായനികുതി, ജി എസ് ടി എന്നിവ കൃത്യമായി നൽകിയതാണ്.
രേഖ പ്രകാരമുള്ളതാണ്. അത് മറച്ച് വെച്ചുകൊണ്ടാണ് കാര്യങ്ങൾ പറയുന്നത്. നൽകാത്ത സേവനത്തിനാണ് പ്രതിഫലം എന്ന് പറഞ്ഞാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നൽകിയ സേവനത്തിനാണ് പ്രതിഫലമെന്ന് മകളുടെ കമ്പനിയും സി എം ആർ എല്ലും പറയുന്നു. ഇതൊന്നും അത്ര വേ​ഗത്തിൽ അവസാനിക്കില്ല, മുഖ്യമന്ത്രി പറഞ്ഞു.അങ്ങനെ ഒന്നും രാജി വച്ച് പിണറായി ഓടുമെന്ന് വിചാരിക്കുന്നത് വെറുതെയാണ്.ഇരട്ടചങ്കൻ എന്നു വെറുതെയല്ല പിണറയിയെ വിളിക്കുന്നത് ,.മടിയിൽ കനം ഉള്ളവനെ ഭയക്കേണ്ട കാര്യമുള്ളൂ എന്ന നിലപാടിലാണ് മുഖ്യൻ .തെരെഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പിണറായി സർക്കാരിനെ എങ്ങനെയും അപകീർത്തിപ്പെടുത്തി വോട്ട് കുറയ്ക്കുക എന്നതാണ് ബിജെപിയും കോൺഗ്രസ്സും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് .ആശസമറാം ഉൾപ്പെടെ സർക്കാരിനെ ഇകഴ്ത്താൻ ചെയ്ത കാര്യങ്ങൾ ഒക്കെ പ്രതീക്ഷിച്ച പോലെ അങ്ങ് ഓടാതിരുന്നപ്പോൾ പുതിയ തന്ത്രം മെനഞ്ഞു പിണറായിയെ വീഴത്തണ് വല നെയ്‌തെവർക്കൊക്കെ എന്റെ രക്തം കുടിക്കാൻ കുറെ കാലത്തെ കാത്തിരിപ്പ് ഇനിയും വേണ്ടി വരുമെന്ന ഉറച്ച സൂചനയാണ് പിണറായി കൊടുത്തിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *