Your Image Description Your Image Description

കിഴക്കമ്പലം: കൊച്ചിയില്‍ അസം സ്വദേശിനിയായ യുവതി വീട്ടില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. വൈകിട്ട് 3 മണിയോടെ പെരിങ്ങാല പോത്തനാംപറമ്പിലെ വീട്ടിലായിരുന്നു പ്രസവം. രണ്ടു ദിവസം മുന്‍പ് കണ്ണൂരില്‍ നിന്നുവന്ന മജിത കാത്തുവാണു (25) വാടക വീട്ടില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. മാസം തികയാതെയായിരുന്നു പ്രസവം. സംഭവം അറിഞ്ഞ് ആശാവര്‍ക്കറായ സുനിത ഇടപെട്ട് കുട്ടികളെയും മാതാവിനെയും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആണ്‍കുട്ടി മരിച്ചിരുന്നു.

പെണ്‍കുട്ടിക്കു ജീവന്‍ ഉണ്ടെന്നു കണ്ടതോടെ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴരയോടെ മരണം സംഭവിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. മജിത കാത്തു മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കായാണു കുടുംബം പെരിങ്ങാലയില്‍ എത്തിയത്. മുബാറക് അലിയാണ് മജിത കാത്തുവിന്റെ ഭര്‍ത്താവ്. സംഭവത്തില്‍ അമ്പലമേട് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *