Your Image Description Your Image Description

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത തകർന്ന സംഭവത്തിൽ കൂടുതൽ നടപടികളുമായി കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി. എൻഎച്ച്എഐ സൈറ്റ് എഞ്ചിനിയറെ പിരിച്ചുവിടുകയും പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്യുകയും ചെയ്തു. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മറ്റി രൂപീകരിച്ചു. റോഡ് നിർമ്മാണത്തിന് കരാറെടുത്ത കൂടുതൽ കമ്പനികൾക്ക് നോട്ടീസ് നൽകി. സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂരിയാട് അടക്കം കരാറുകാരന് സ്വന്തം ചിലവില് വെള്ളം പോകാനുള്ള സംവിധാനം ( VIODUCT ) നിർമ്മിക്കണെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts