യു.എ.ഇയിൽ വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമിന്‍റെ തട്ടിപ്പിൽ അകപ്പെട്ട് ഒരാൾക്ക് 42,000 ദിർഹം നഷ്ടമായി

യു.എ.ഇയിൽ വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമിന്‍റെ തട്ടിപ്പിൽ അകപ്പെട്ട് ഒരാൾക്ക് 42,000 ദിർഹം നഷ്ടമായി. യു.എ.ഇ ആഭ്യന്തരമന്ത്രാലയം ബോധവത്കരണ കാമ്പയിനിന്‍റെ ഭാഗമായാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വരുമാനം വർധിപ്പിക്കാൻ എളുപ്പവഴി എന്ന പേരിൽ സമൂഹമാധ്യമം വഴിയാണ് ഇരയായ വ്യക്തിക്ക് ആദ്യമായി സന്ദേശം ലഭിക്കുന്നത്. മുഴുസമയ ജോലി ഉപേക്ഷിക്കാതെതന്നെ പണം സമ്പാദിക്കാനുള്ള വഴിയാണിതെന്ന് ഇവർ വിശ്വസിപ്പിക്കുകയായിരുന്നു. സുരക്ഷിതമായ ട്രേഡിങ് പ്ലാറ്റ്ഫോമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.

ഓരോ ദിവസവും 100 ദിർഹം മുതൽ 325 ദിർഹം വരെ സമ്പാദിക്കാനുള്ള അവസരമുണ്ടെന്നും വിശ്വസിപ്പിച്ചു. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിച്ച് ചെറിയ ലാഭം കിട്ടിത്തുടങ്ങി. തുടർന്ന് ഈ തുക വർധിപ്പിച്ച് 42,000 ദിർഹം വെർച്വൽ ബാലൻസ് ലഭിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ, ഇത് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നമുണ്ടെന്നും അക്കൗണ്ട് തിരിച്ചുകിട്ടാൻ വീണ്ടും പണമടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനെതുടർന്ന് കമ്പനിയുടെ പ്രദേശിക ഓഫിസുമായും വാട്സ്ആപ് വഴിയും ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് മന്ത്രാലയത്തിന്‍റെ സ്മാർട്ട് ആപ്പ് വഴി ഇയാൾ പരാതിപ്പെടുകയായിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *