‘പാവോണ’;ചെങ്കടലിൽ 800 വർഷം പഴക്കമുള്ള കൂറ്റൻ പവിഴപ്പുറ്റുകളുടെ കോളനി കണ്ടെത്തി

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്ത്, ചെങ്കടലിന്റെ നീലനിറം മൂടിയ ആഴങ്ങളിൽ ഭീമൻ ‘പാവോണ’ പവിഴപ്പുറ്റ് കോളനി കണ്ടെത്തി. ജലാശയങ്ങളിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുതാണിത്. നിരവധി വ്യക്തിഗത കോളനികൾ ചേർന്ന വളരെ വലിയ ഒരു പവിഴപ്പുറ്റിൽനിന്ന് വ്യത്യസ്തമായി ഈ ഒറ്റപ്പെട്ട കോളനി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക കണ്ടെത്തലുകളിൽ ഒന്നായി മാറി.

ഇതിന്റെ കൃത്യമായ വലിപ്പം കണക്കാക്കിയിട്ടില്ല. സാധാരണ ഗതിയിൽ മിക്ക കൊറൽ റീഫുകളും നിരവധി ചെറുകോളനികളായി ചിതറി കിടക്കുന്ന നിലയിലുള്ളതാണ്. എന്നാൽ ചെങ്കടലിൽ കണ്ടെത്തിയത് ഒരൊറ്റ, ഏകകോശങ്ങളായ പ്രകൃതിദത്ത ഭീമന്‍ കൊറൽ കോളനിയെയാണ്. പസഫിക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന 32 മീറ്റർ നീളവും 34 മീറ്റർ വീതിയുമുള്ള കൊറൽ കോളനിക്ക് തുല്യമായ വലിപ്പം ഈ കോളനിക്കുണ്ടെന്ന് ഗവേഷകർ പറയുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *