Your Image Description Your Image Description

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നെങ്കിലും കക്ഷിക്ക് ഇപ്പോളും താൽപ്പര്യം ബിജെപിയുടെ ആഭ്യന്തര കാര്യങ്ങളിൽ ആണ്. അത് തെളിയിക്കുന്ന രീതിയിൽ ഉള്ള പോസ്റ്റുകളും പ്രസ്താവനകളും ആണ് കഴിഞ്ഞ കുറച്ച കാലങ്ങളായി സന്ദീപ് വാര്യർ നടത്തികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നിലമ്പൂരിലെ ബൈ എലെക്ഷനിൽ ബിജെപി സ്ഥാനാർത്ഥികളെ നിറത്തിന്റെ പേരിൽ കരഞ്ഞു വിളിക്കുകയാണ് സന്ദീപ് വാര്യർ. ജൂൺ 19 നു ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസും സിപിഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യർ ബിജെപിയുടെ ഭാവി ഓർത്ത് അലമുറയിടുന്നത്. നമുക് ആദ്യം ആ പോസ്റ്റ് ഒന്ന് നോക്കാം, നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി കളത്തിൽ ഇറങ്ങിക്കഴിഞ്ഞു. എൽഡിഎഫ് ആരെങ്കിലും ഒരാളെ തപ്പിപ്പിടിച്ച് സ്ഥാനാർത്ഥിയാക്കും. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ നിലപാട് ബിജെപിയുടേതാണ്. മത്സരിക്കേണ്ട എന്ന ഭീരുത്വം കലർന്ന നിലപാട് . വെല്ലുവിളികളെ നേരിടാൻ ശേഷിയില്ലാത്ത ഭീരുവായ പടനായകനാണ് താനെന്ന് ബോധ്യപ്പെടുത്തുന്ന പ്രസ്താവനകളാണ് രാജീവ് ചന്ദ്രശേഖരന് പുറത്തു പറയുന്നത്. പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 17500 വോട്ട് താമര ചിഹ്നത്തിൽ വീണ നിലമ്പൂരിൽ സ്ഥാനാർത്ഥി വേണ്ട എന്ന നിലപാട് എന്തുകൊണ്ടായിരിക്കും ബിജെപി നേതൃത്വം സ്വീകരിക്കുന്നത് ? കാരണം മറ്റൊന്നുമല്ല. ബിജെപിയുടെ കേരളത്തിലെ സ്വാധീനം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം താഴോട്ടാണ് എന്ന സത്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുകൊണ്ടുവരും എന്നുള്ളതാണ്. ഗണ്യമായ തോതിൽ ക്രൈസ്തവ വോട്ടുള്ള നിലമ്പൂരിൽ ക്ഷീണം സംഭവിച്ചാൽ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വഖഫ് അമെൻഡ്മെന്റ് ആക്ട് എടുക്കാചരക്കായി മാറും. കപട ദേശീയതയും നിലമ്പൂരിൽ വിലപ്പോവില്ല. നരേന്ദ്രമോദി നേരിട്ടുവന്ന് പ്രചരണം നടത്തിയാലും 2024 ൽ നേടിയ 17500 വോട്ട് പോയിട്ട് അതിന്റെ പകുതി നേടാൻ ബിജെപിക്ക് സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. അപ്പൊ പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോടികൾ ചിലവാക്കി നടത്തിയ പി ആർ വർക്ക് കല്ലത്തായി പോകും എന്ന ഭയം ബിജെപിക്കുണ്ട്. അതിനാൽ നിലമ്പൂരിലെ ബിജെപി പ്രവർത്തകരെ വിധിക്ക് വിട്ടുകൊടുത്ത് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മുങ്ങാനാണ് ബിജെപിയുടെ ശ്രമം. ഏതെങ്കിലും സ്വതന്ത്രനെ കണ്ടെത്തി പിന്തുണ നൽകി തടിയൂരാനും ശ്രമിക്കുന്നുണ്ട്. പോസ്റ്റർ ഒട്ടിക്കാൻ മൈദ വാങ്ങാൻ പണമില്ലാതിരുന്ന കാലത്തും കെട്ടിവച്ച കാശ് തിരിച്ചു കിട്ടാത്ത കാലത്തും ബിജെപി കേരളത്തിൽ ഉടനീളം മത്സരിച്ചിട്ടുണ്ട്. അന്നൊന്നും ഒരു നേതാവും തെരഞ്ഞെടുപ്പ് അപ്രസക്തമാണ് എന്ന കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ഒളിച്ചോടിയിട്ടില്ല.ലാഭം മാത്രം നോക്കുന്ന കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും. അനുഭവിച്ചോ. ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കുക എന്നത് എൽഡിഎഫിന്റെ ആവശ്യം കൂടിയാണ്. ബിജെപിയുടെ വോട്ടുകൾ സിപിഎമ്മിന് നൽകാനായി ഡീൽ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വo. എന്നാൽ പാലക്കാട് സംഭവിച്ചതിനേക്കാൾ കൂടുതൽ വലിയ തിരിച്ചടി സിപിഎം ബിജെപി അവിശുദ്ധ ബാന്ധവത്തിന് നിലമ്പൂർ ജനത നൽകും എന്നുമാണ് സന്ദീപ് വാര്യർ പറഞ്ഞിരിക്കുന്നത്. ഒരു കരം മാത്രം പറയുകയാ വാര്യരെ …രാഷ്ട്രീയത്തിൽ പലതും മാറിമറിയും G. ഒന്നും ഒന്നും രണ്ടല്ല എന്നു പറഞ്ഞ പലനേതാക്കന്മാരും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അവിശുദ്ധബന്ധങ്ങൾ അധികവും ഇടതും, വലതും എന്ന് ആർക്കാ അറിയാത്തത്. ബിജെപി ജയിക്കാതിരിക്കാൻ സകല തീവ്രവാദികളെയും കൂട്ടുപിടിച്ചത് കോൺഗ്രസ്സാ. ഈ പച്ചയായ യാഥാർഥ്യം മുന്നിൽ നിൽക്കെ ബിജെപിക്കിട്ട് കൊട്ടല്ലേ വാര്യരെ… നിങൾ എന്ത് പറഞ്ഞാലും എൻഡിഎ അവരുടെ നിലപാട് ആലോചിച്ചു തീരുമാണിച്ചുകൊള്ളും. നിങ്ങളുടെ വേവലാതി മനസ്സിലാകും. ഘോഷിച്ചു കൊണ്ട് നടന്ന അൻവർ തിരിച്ചടിയാകുമോ എന്ന് പേടി… എൻഡിഎയുടെ വോട്ടും ചിതറി പോകുമോ എന്ന പേടി. ഇത് നടന്നാൽ shoukat പഴയ പോലെ തുടരും…..
സാരമില്ല വാരരെ…..വരുന്നപോലെ വരട്ടെ….ഏതായാലും വാരര്ക് കസേര കിട്ടിയുമില്ല പോകുകയും ഇല്ല….

Leave a Reply

Your email address will not be published. Required fields are marked *