Your Image Description Your Image Description

ഡല്‍ഹി: നാരോ ബോഡി സര്‍വീസും വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ. നേരത്തെ വൈഡ് ബോഡി സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു. മൂന്ന് റൂട്ടുകളില്‍ പൂര്‍ണമായും, 19 റൂട്ടുകളില്‍ ഭാഗികമായും നാരോബോഡി സര്‍വീസ് താല്‍കാലികമായി നിര്‍ത്താനാണ് തീരുമാനം. ഇത് ആകെ നാരോ ബോഡി സര്‍വീസുകളുടെ അഞ്ച് ശത്മാനത്തില്‍ താഴെയേ വരൂവെന്നും എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

ബെംഗളൂരു – സിംഗപൂര്‍, പൂനെ – സിംഗപൂര്‍, മുംബൈ – ബാഗ്‌ദോഗ്ര എന്നീ റൂട്ടിലെ സര്‍വീസാണ് പൂര്‍ണമായി നിര്‍ത്തിയത്. ജൂലൈ 15 വരെയാണ് നിയന്ത്രണം. സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് നടപടിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ച എയര്‍ ഇന്ത്യ, പകരം വിമാനങ്ങള്‍ ഏര്‍പ്പാടാക്കാനും, മുഴുവന്‍ ടിക്കറ്റ് തുക നല്‍കാനും നടപടികള്‍ തുടങ്ങിയെന്ന് അറിയിച്ചു.

120 അന്താരാഷ്ട്ര – ആഭ്യന്തര റൂട്ടുകളിലായി എയര്‍ ഇന്ത്യയുടെ 600 നാരോബോഡി വിമാനങ്ങളാണ് ദിവസവും സര്‍വീസ് നടത്തുന്നത്. നേരത്തെ 15 ശതമാനം വൈഡ് ബോഡി സര്‍വീസുകളും എയര്‍ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരില്‍ 215 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ 198 പേരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ഇതില്‍ 149 പേര്‍ ഇന്ത്യക്കാരാണ്. 7 പോര്‍ച്ചുഗീസുകാരും 32 പേര്‍ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *