Your Image Description Your Image Description

ഡൽഹി : ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കം. ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ നാല് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു.

2020 മുതൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന പ്രതികളാണിവർ. ഇവരുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

കേസ് ഒക്ടോബർ 7-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനും (NRC) എതിരായ പ്രതിഷേധങ്ങളുടെ മറവിൽ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസ് ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പോലീസിന് നോട്ടീസ് അയച്ചതിന് പിന്നിലെ പ്രധാന കാരണം, ഉമർ ഖാലിദ് അടക്കമുള്ള പ്രതികൾ 2020 മുതൽ തടവിലാണെങ്കിലും അഞ്ച് വർഷമായി വിചാരണ പോലും നേരിട്ടിട്ടില്ല എന്നതാണ്.

പ്രതികൾ നേരത്തെ ഡൽഹി ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി അവരുടെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഇപ്പോഴത്തെ ഹർജി.

Related Posts