Your Image Description Your Image Description

ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നൊബേല്‍ നല്‍കാനുളള പാകിസ്ഥാന്‍ ശുപാര്‍ശയെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി. ഇറാനില്‍ ബോംബിടാനാണോ അസിം മുനീര്‍ ട്രംപിനെ പോയി കണ്ടതെന്ന് ചോദിച്ച ഒവൈസി ഇനിയും ട്രംപിന് നൊബേല്‍ നല്‍കണമോയെന്ന് പാകിസ്ഥാനികളോട് ചോദിക്കണമെന്നും പരിഹസിച്ചു.

ഇറാഖിലും ലിബിയയിലും അമേരിക്ക ഇതേ നയമാണ് പ്രയോഗിച്ചതെന്നും എന്നാല്‍ അവിടങ്ങളില്‍ നിന്ന് അവര്‍ക്ക് ഒന്നും ലഭിച്ചില്ല എന്നും ഒവൈസി പറഞ്ഞു. യുഎസിന്റെ ആക്രമണം നെതന്യാഹുവിനെ സഹായിക്കാന്‍ മാത്രമാണ്. ഗാസയിലെ ജനങ്ങളുടെ വംശഹത്യ ട്രംപിന് ഒരു വിഷയമേ അല്ല. നെതന്യാഹുവിനെ പലസ്തീനികളുടെ ക്രൂരനായ ഘാതകനായി ചരിത്രം വിലയിരുത്തുമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *