Home » Blog » kerala Mex » ഇന്ത്യ -പാകിസ്ഥാന്‍ മത്സരത്തെ ആവേശഭരിതമാക്കി തംസ് അപ്പ് ഗാനം
IMG-20260219-WA0077

തംസ് അപ്പിന്റെ ടേസ്റ്റ് ദി തണ്ടര്‍ ഗാനം ഹനുമാന്‍കൈന്‍ഡ് സ്‌റ്റേഡിയത്തില്‍ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യ-പാകിസ്ഥാന്‍ ഐസിസി പുരുഷ ടി20 ലോകകപ്പ് മത്സരം കൂടുതല്‍ ആവേശകരമാക്കി മാറ്റി തംസ് അപ്പ്. ഇതിഹാസ ഹിപ്‌ഹോപ്പ് കലാകാരന്‍ ഹനുമാന്‍കൈന്‍ഡ് മത്സര ദിവസത്തെ സമ്പൂര്‍ണ ടേസ്റ്റ് ദി തണ്ടര്‍ നിമിഷമാക്കി മാറ്റി.
നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയത്തിന്റെ പശ്ചാത്തലത്തില്‍ ഹനുമാന്‍കൈന്‍ഡ് തംസ് അപ്പിന്റെ ഗാനമായ ടേസ്റ്റ് ദി തണ്ടര്‍ പുതിയ പതിപ്പ് അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ചില ട്രാക്കുകള്‍ക്കൊപ്പം അവതരിപ്പിച്ചു. ഹനുമാന്‍കൈന്‍ഡ് തകര്‍ത്താടിയപ്പോള്‍ മത്സരത്തിന്റെ തീവ്രതയെ അത് പ്രതിഫലിപ്പിക്കുകയും സ്റ്റാന്‍ഡുകളിലും സ്‌ക്രീനിലും തംസ് അപ്പിന്റെ ഇടിമുഴക്കം പോലുള്ള ആവേശം സജീവമാക്കുകയും ചെയ്തു.
തുടര്‍ന്ന് കിംഗ്‌സ് യുണൈറ്റഡ് ഇന്ത്യ നയിച്ച ഹൈ എനര്‍ജി ഫിനാലെയില്‍ കലാശിച്ചു. ഐസിസി പുരുഷ ടി20 ലോകകപ്പ് മത്സരത്തെ ഒരു മികച്ച സാംസ്‌കാരിക സമന്വയമാക്കി മാറ്റി ആ നിമിഷം. ജനക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ടൂഫാനി സംഘഗാനത്തോടെ തിരശ്ശീല താഴ്ന്നു.
മൈതാനത്ത് ക്രിക്കറ്റ് ആധിപത്യം സ്ഥാപിക്കുകയും സ്റ്റാന്‍ഡുകളിലെ അന്തരീക്ഷത്തെ സംഗീതം നയിക്കുകയും ചെയ്തതോടെ, ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനം മത്സരദിന വിനോദത്തിന് ശക്തമായ ഒരു പുതിയ തലം നല്‍കി.
ഹനുമാന്‍കൈന്‍ഡ് പറഞ്ഞു, ‘ഇതുപോലുള്ള ഒരു മത്സരത്തില്‍ പ്രകടനം കഴച്ചവയ്ക്കുന്നത് അവിസ്മരണീയമാണ്. വായുവിലെ ഊര്‍ജ്ജം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും. തംസ് അപ്പിലൂടെ ഇത് ചെയ്യാന്‍ കഴിയുന്നത് സവിശേഷമാണ്, കായിക പ്രേമിയാകാന്‍ ഇതില്‍ പരം നല്ല സമയമില്ല.’
ഹനുമാന്‍കൈന്റിന്റെ തെരുവുകളില്‍ കേള്‍ക്കുന്ന വരികളും വിശാല്‍ ദദ്‌ലാനിയുടെ കമാന്‍ഡിംഗ് ഹുക്കുകളും ഒരുമിച്ച് കൊണ്ടുവരുന്നു ടേസ്റ്റ് ദി തണ്ടര്‍. മുംബൈയിലെ ഒരു മാധ്യമ ഷോയിലൂടെ അടുത്തിടെ പുറത്തിറക്കിയ ഈ ഗാനം, അതിന്റെ അസംസ്‌കൃതമായ ശബ്ദത്തിന്റെയും നിര്‍ഭയമായ മനോഭാവത്തിന്റെയും പേരില്‍ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
കൊക്കകോള ഇന്ത്യ, സൗത്ത് വെസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ സ്പാര്‍ക്ലിംഗ് ഫ്‌ളേവേഴ്‌സ് കാറ്റഗറി ഹെഡ് സുമേലി ചാറ്റര്‍ജി പറഞ്ഞു, ‘ഇതുപോലുള്ള ഒരു മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അടയാളമായി മാറുന്നു. ഇരു ടീമുകളുടെയും ആരാധകര്‍ക്ക് മാത്രമല്ല, കായികരംഗത്തിന് മൊത്തത്തില്‍. സ്‌റ്റേഡിയത്തിലെ അന്തരീക്ഷം തികച്ചും ഊര്‍ജ്ജസ്വലമായിരുന്നു! ക്രിക്കറ്റിന്റെ അതിതീവ്രവും ആവേശഭരിതവുമായ അത്തരം നിമിഷങ്ങളുടെ അവിഭാജ്യ ഘടകമാണ് തംസ് അപ്പ്. തന്റെ അസംസ്‌കൃതവും ഫില്‍ട്ടര്‍ ചെയ്യപ്പെടാത്തതുമായ ഊര്‍ജ്ജം ഉപയോഗിച്ച്, ഹനുമാന്‍കിന്ദ് ‘ആജ് കുച്ച് തൂഫാനി കര്‍ത്തേ ഹേ’യെ ഈ നിമിഷത്തിനും മത്സരത്തിനും അനുയോജ്യമായ ഒരു ആഹ്വാനമാക്കി മാറ്റി.’
സ്റ്റുഡിയോയില്‍ നിന്ന് സ്‌റ്റേഡിയത്തിലേക്ക് ടേസ്റ്റ് ദി തണ്ടര്‍ എത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിമിഷങ്ങളില്‍ തംസ് അപ്പ് പ്രത്യക്ഷപ്പെടുന്നത് തുടരുന്നു. യുവജന സംസ്‌കാരത്തിലും തത്സമയ അനുഭവങ്ങളിലും യോജിക്കുന്ന ഒരേയൊരു കാര്യം എന്ന നിലയില്‍ തൂഫാന്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.