Home » Blog » Kerala » സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ പഠന സൗകര്യവുമായി മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതി തുടങ്ങി
IMG-20251211-WA0001

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സിന്റെ പുതിയ സി.എസ്.ആര്‍ പദ്ധതിയായ മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായുള്ള 75 സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി, ഹൈസ്‌കൂളുകളില്‍ ഡിജിറ്റല്‍ പഠന സൗകര്യം ഒരുക്കുന്നതിനായി 65 ഇഞ്ച് വലുപ്പമുള്ള സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനലുകള്‍ സ്ഥാപിച്ചു നല്‍കും.

പദ്ധതിയുടെ ഉദ്ഘാടനം ന്യൂ ഡല്‍ഹി ആളകനന്ദയിലെ പോള്‍ ജോര്‍ജ് ഗ്ലോബല്‍ സ്‌കൂളില്‍ നടന്നു. ദില്ലി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത മുഖ്യാതിഥിയായി. ശിഖാ റോയ് എം.എല്‍.എ., മുത്തൂറ്റ് ഫിനാന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ലുധിയാന (പഞ്ചാബ്), ഒഡീഷ, മുംബൈ, ഗുജറാത്ത്, രാജസ്ഥാന്‍, പൂനെ, കൊല്‍ക്കത്ത, സിലിഗുരി, റായ്പൂര്‍, ഗുവാഹത്തി എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്. പൈലറ്റ് ഘട്ടം പൂര്‍ത്തിയായതിന് ശേഷമുള്ള പ്രവൃത്തികള്‍ വിലയിരുത്തി മുത്തൂറ്റ് ശിക്ഷ ജ്യോതി പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.