Home » Blog » Kerala » ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് ജനുവരി 20ന് ഹാജരാകാൻ നോട്ടീസ്
Untitled-1-142-680x450

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂർ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തിൽ വോട്ട് ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപൻ പരാതി നൽകിയത്. ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച രേഖകളുടെ അടിസ്ഥാനത്തിൽ വോട്ടുകൾ ചേർത്തതെന്നാണ് പരാതി. ഇപ്പോൾ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പൊതുസേവകനല്ലാത്തതിനാൽ നിയമപ്രകാരമുള്ള നോട്ടീസിന് അർഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന് കോടതി അന്നത്തെ ബൂത്ത് ലെവൽ ഓഫീസർക്കു നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ബിഎൽഒ ജനുവരി 20ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.

സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും ബി.എൽ.ഒയുമായി ചേർന്ന് വോട്ട് ചേർക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ തൃശൂർ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തിൽ വ്യാജരേഖകൾ ഉപയോഗിച്ചാണ് വോട്ട് ചേർത്തതെന്നാണ് ടി.എൻ. പ്രതാപന്റെ പരാതി. സംഭവത്തിൽ ബി.എൽ.ഒയുടെ പങ്കിനെക്കുറിച്ച് വിശദീകരണം തേടിയ കോടതി, ജനുവരി 20-ന് നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചു.