Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ ഡോ. ഹാരിസിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ഇത് സംബന്ധിച്ച് സർക്കാർ ആശുപത്രികളെ ഒന്നടങ്കം ആക്ഷേപിക്കരുതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രതികരണം..

ഡോ. ഹാരിസ് സത്യസന്ധനാണെന്നും രോഗികളില്‍ നിന്ന് പണം വാങ്ങാത്ത, കഠിനാധ്വാനിയായ ഡോക്ടറാണ്.ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ഡോ. ഹാരിസ് ഉന്നയിച്ചത് സിസ്റ്റത്തിന്‍റെ പ്രശ്‌നങ്ങളാണ്. തനിക്ക് മുന്‍പിലെത്തുന്ന രോഗികള്‍ തന്‍റെ പ്രിയപ്പെട്ടവരെന്ന് എല്ലാവരും ചിന്തിക്കുന്നതോടെ സിസ്റ്റം ശരിയാകും.

1600 കോടി സര്‍ക്കാര്‍ സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് കേരളമാണെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

2023 ഡിസംബറിൽ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 270 മെഡിക്കൽ അധ്യാപക തസ്തികകൾ സൃഷ്ടിച്ചിരുന്നു. ഇതെല്ലാം പ്രാഥമിക വിവരങ്ങളാണ്. ഇവയിലെല്ലാം വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ പതിനഞ്ച് വർഷമായി കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണവും വിവിധ വകുപ്പുകളിലായി നടക്കുന്ന സർജറികളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. സമർപ്പണ മനോഭാവത്തോടെ നമ്മുടെ ആരോഗ്യപ്രവർത്തകർ പ്രവർത്തിക്കുന്നതിനാലാണ് ഇതെല്ലാം സാധ്യമാകുന്നത്.

യൂറോളജി ഡിപ്പാർട്ട്മെന്റിൽ മാത്രം 2200 ൽ അധികം ശസ്ത്രക്രിയകൾ നടന്നതായി ഡോ. ഹാരിസ് തന്നെ ഇന്ന് പറയുന്നത് ശ്രദ്ധയിൽപ്പെട്ടു.2021ല്‍ സൗജന്യ ചികിത്സ നല്‍കിയത് 2.5 ലക്ഷം പേര്‍ക്കാണ്. ഇത് 2024 ആയപ്പോഴേക്കും 6.5 ലക്ഷമായി ഉയര്‍ന്നു. കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *