Your Image Description Your Image Description

കോഴിക്കോട്: ഒന്നരവര്‍ഷം മുന്‍പ് നടന്ന ഹേമചന്ദ്രൻ കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല നടത്തിയത് സുഹൃത്തിന്‍റെ സുൽത്താൻ ബത്തേരിയിലെ വീട്ടിൽ വച്ചാണെന്ന് പിടിയിലായ പ്രതികൾ പറഞ്ഞു.കേസില്‍ മാടാക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, വെള്ളപ്പന പള്ളുവാടി സ്വദേശി ബി എസ് അജേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

തറനിരപ്പിന് നാലടിയോളം താഴ്ചയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം. കേരള, തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പണം തിരികെ കിട്ടാൻ മർദിച്ചുവെന്ന് കേസിൽ അറസ്റ്റിലായ ജ്യോതിഷ് കുമാറും നൗഷാദും പോലീസിന് മൊഴി നൽകി. മർദിച്ചപ്പോഴാണ് ഹേമചന്ദ്രൻ കൊല്ലപ്പെട്ടത്. മുഖ്യപ്രതി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഒന്നരവര്‍ഷം മുന്‍പ് കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കൊലപാതകമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട്. ഡിഎന്‍എ പരിശോധനഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *