Your Image Description Your Image Description

ന്ധന വില കുതിച്ചുയര്‍ന്നു. ഇറാനെതിരെ അമേരിക്കയും ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ധന വില ഉയർന്നത്. ഇതേതുടർന്ന് ഏഷ്യന്‍ വിപണികള്‍ ഇടിയുകയും ചെയ്തു. ലോകത്തെ 20 ശതമാനം എണ്ണ ടാങ്കര്‍ നീക്കമുള്ള ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കവും എണ്ണ വിലയ ഉയരുന്നതിന് കാരണമായി. ലോകത്തെ ഒൻപതാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് ഇറാന്‍. പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരല്‍ ഉത്പാദിപ്പിക്കുന്നുണ്ട്. എണ്ണവില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു.

ബ്രെന്റ് താരതമ്യേന നിയന്ത്രിതമായി 2.7 ശതമാനം ഉയര്‍ന്ന് ബാരലിന് 79.12 ഡോളറിലെത്തി. അതേസമയം, യുഎസ് ക്രൂഡ് ഓയില്‍ 2.8 ശതമാനം ഉയര്‍ന്ന് 75.98 ഡോളറിലെത്തി. ക‍ഴിഞ്ഞ അഞ്ച് മാസത്തെ ഉയര്‍ന്ന വിലയാണിത്. ജനുവരി മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇറാന്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതിയോളം കയറ്റുമതി ചെയ്യുന്നുണ്ട്. ബാക്കിയാണ് ആഭ്യന്തര ഉപഭോഗത്തിനായി സൂക്ഷിക്കുന്നത്. ആഗോള എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്നും കൊണ്ടുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വ‍ഴിയാണ്.

Leave a Reply

Your email address will not be published. Required fields are marked *