Your Image Description Your Image Description

ബറോഡ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസണിൽ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കന്നിക്കിരീടം നേടിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താൻ. ഐപിഎല്‍ റണ്‍വേട്ടയില്‍ മുന്നിലെത്തിയിട്ടും ഗുജറാത്ത് ടൈറ്റൻസിനെ രണ്ടാം ക്വാളിഫയറിലെത്തിച്ചിട്ടും ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്ലിന് പത്താന്‍റെ ടീമില്‍ ഇടമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

 

ആര്‍സിബി ഓപ്പണര്‍ വിരാട് കോഹ്‌ലിയെയും ഗുജറാത്ത് ഓപ്പണറും റണ്‍വേട്ടയില്‍ ഒന്നാമനുമായ സായ് സുദര്‍ശനെയുമാണ് ഇര്‍ഫാൻ പത്താന്‍ ഓപ്പണര്‍മാരായി തന്‍റെ ടീമിലെടുത്തത്. മൂന്നാം നമ്പറില്‍ ഗുജറാത്തിന്‍റെ തന്നെ ജോസ് ബട്‌‌ലറെയാണ് പത്താന്‍ തെരഞ്ഞെടുത്തത്. 15 മത്സരങ്ങളില്‍ നിന്ന് 650 റണ്‍സടിച്ച് റൺവേട്ടയില്‍ നാലാമനായ ശുഭ്മന്‍ ഗില്ലിന് പകരം 14 മത്സരങ്ങളില്‍ 538 റണ്‍സടിച്ച് റണ്‍വേട്ടയില്‍ പത്താമത് ഫിനിഷ് ചെയ്ത ജോസ് ബട്‌ലറെ ഇര്‍ഫാൻ പത്താന്‍ ടീമിലെടുത്തത് ആരാധകരെ അമ്പരപ്പിച്ചു.

 

ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്ത ഇര്‍ഫാന്‍ പത്താൻ അഞ്ചാം നമ്പറില്‍ മുംബൈയുടെ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തി. ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസനാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ഫിനിഷറായി മുംബൈ ഇന്ത്യൻസിന്‍റെ നമാൻ ധിറിനെയാണ് ഇര്‍ഫാൻ ടീമിലെടുത്ത്. സ്പിന്‍ ഓള്‍ റൗണ്ടറായ ആര്‍സിബിയുടെ ക്രുനാല്‍ പാണ്ഡ്യ ടീമിലെത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നൂര്‍ അഹമ്മദും സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *