Your Image Description Your Image Description

ഒടുവിൽ മലങ്കര റീത്തും അപ്രേം തിരുമേനിയെ കൈവിട്ടു , അവരുടെ ഔദ്യോഗിക പ്രഖ്യാപനം വന്നു , പക്ഷെ അതിലൊരു തെളിവ് ഒളിഞ്ഞുകിടപ്പുണ്ട് , റീത്തിലെ പി ആർ ഓ പറഞ്ഞിരിക്കുന്നത്, രണ്ടാമത്തെ പാരഗ്രാഫിൽ ആദ്യം പറയുന്നു , വളരെ മുൻപ് നടന്ന സംഭവങ്ങളും സംഭാഷണങ്ങളുമാണെന്ന് , അപ്പോൾ മുൻപ് അങ്ങനെയൊരു സംഭാഷണങ്ങൾ നടന്നുവെന്ന് ഔദ്യോഗികമായി പി ആർ ഓ സമ്മതിക്കുന്നു .

അപ്രേം തിരുമേനി കത്തോലിക്കാ സഭയിലേക്ക് ,പുനരൈക്യത്തിനൊരുങ്ങി സഖറിയാസ് മാർ അപ്രേം ,മാർപാപ്പയുടെ അനുമതി ലഭിച്ചാലുടൻ പ്രഖ്യാപനം ,മലങ്കര കത്തോലിക്കാ സഭയ്ക്ക് അടൂർ കേന്ദ്രമാക്കി പുതിയ ഭദ്രാസനവും നിലവിൽ വരും , ഇതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ് .

ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ ബോവാസ് മാത്യു ഇങ്ങനെയൊരു പത്രക്കുറിപ്പിറക്കിയത് . അപ്പോൾ ഒരു സംശയം തോന്നുന്നു , മെത്രാച്ചൻ വളരെ നേരത്തേ മലങ്കര റീത്തിൽ പോകാൻ ശ്രമിച്ചിരുന്നോ ? അങ്ങനെയൊരു സംഭാഷണം നടത്തിരുന്നോ , കൂടിയാലോചനകളും ചർച്ചകളുമൊക്കെ നടത്തിയിരുന്നോ ? അതിന് തെളിവായി വേറെ എങ്ങും പോകണ്ടാ , റീത്തിലെ പി ആർ ഓ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .

അങ്ങനെയുണ്ടെങ്കിൽ അപ്രേം തിരുമേനി ഈ സാഹചര്യത്തിൽ വൈകിക്കേണ്ടാ , ഇനിയും സമയമുണ്ട് .അപ്പോൾ ഇതൊക്കെ മനസ്സിൽ കണ്ടുകൊണ്ടാണ് മലങ്കര സഭയുടെ ഭരണഘടനയെ പരിഹസിച്ചതും പള്ളിപ്പിടുത്തമെന്ന് ആക്ഷേപിച്ചതുമൊക്കെ അല്ലെ തിരുമേനി .

കാര്യം എന്തൊക്കെയായാലും അപ്രേം തിരുമേനിയോട് ഒരു ബഹുമാനമൊക്കെയുണ്ടായിരുന്നു . ഈ പ്രസംഗങ്ങൾ എല്ലാം നടത്തിയത് മനസ്സിന്റെ പ്രയാസം കൊണ്ടാണെന്നും , അതിൽ ഭരണഘടനയും പള്ളിപ്പിടുത്തവുമൊക്കെ നാവ് പിഴയോ ആവേശമൊയൊക്കെയാണെന്നും വിചാരിച്ചു .

പക്ഷെ അതെല്ലാം മനഃപൂര്വമാണെന്ന് ഇപ്പോഴാ മനസ്സിലായത് , ഇതാണ് പറയുന്നത് നമ്മൾ എത്ര മറച്ചുവച്ചാലും അത് ഒരുനാളിൽ പുറത്തുവരുമെന്ന് , ഇത് സഭാ നേതൃത്വം അറിഞ്ഞിരുന്നോ ? നേതൃത്വത്തിന്റെ അറിവോട് കൂടിയാണോ ചർച്ചകൾ നടത്തിയത് .

അല്ലെങ്കിൽ ഒന്നേ പറയുവാനുള്ളു , ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് അപ്രേം തിരുമേനിയെ തിരുമേനിയുടെ വഴിക്ക് വിട്ടേക്കുക , അദ്ദേഹത്തെ സമ്മർദ്ദം ചെലുത്തി ഒരിക്കലും മലങ്കര സഭയിൽ പിടിച്ചു നിരുത്തരുത് . സഭയ്ക്ക് നാണക്കേടുണ്ടാകും .

സഭാ വിശ്വാസികളുടെ ഇപ്പോഴത്തെ ആശങ്ക അടുത്ത സിനഡിൽ ചുമതലകൾ കൊടുത്ത പഴയതുപോലെ ഭദ്രാസനത്തിൽ കുടിയിരുത്തുമെന്നാണ് , ആ രീതിയിലുള്ള ചർച്ചകളാണ് ഗ്രൂപ്പുകളിൽ നടക്കുന്നത് , അങ്ങനെയുണ്ടായാൽ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാകും .

വിശ്വാസികളുടെ മുറിവുണക്കാൻ അത്ര എളുപ്പം സാധ്യമല്ല , കാരണം അത്ര ആഴത്തിലാണ് ക്ഷതമേറ്റിരിക്കുന്നത് , മലങ്കര സഭയുടെ ഒരു ഭദ്രാസനാധിപനായിരുന്നുകൊണ്ട് സഭയെ നയിക്കുന്ന ഒരാൾക്കെങ്ങനെ ഇത് പറയാൻ സാധിക്കും ?

934 ഭരണഘടനയുടെ മാത്രം അടിസ്ഥാനത്തിൽ, പിൻബലത്തിൽ മേൽപ്പറ്റ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുമേനിക്ക് എങ്ങനെ മനസ്സുവന്നു ആ ഭരണഘടനയെ തള്ളിപ്പറയാൻ , ആ ഭരണഘടനയെ വിശ്വാസമില്ലെങ്കിൽ ഇനി ഒരിക്കലും സഭയുടെ ഔദ്യോഗിക സ്ഥാനത്തേയ്ക്ക് വരരുത് .

ഒന്നുകിൽ തിരുമേനി സ്വയം ഒഴിവായി ഇനി സ്ഥാനത്തേയ്ക്കില്ലന്ന് പ്രഖ്യാപിച്ചു ആശ്രമത്തിൽ ധ്യാനവും പ്രാർത്ഥനയുമായി ശിഷ്ടകാലം കഴിഞ്ഞു പോവുക , ഇല്ലെങ്കിൽ പഴയ ചർച്ചകൾ പൊടിതട്ടിയെടുത്ത് വേറെ മേച്ചിൽപ്പുറം കണ്ടെത്തി പോവുക , എന്ത് വേണമെന്ന് തിരുമേനി തന്നെ തീരുമാനിക്കുക .

Leave a Reply

Your email address will not be published. Required fields are marked *