Your Image Description Your Image Description

കോഴിക്കോട്: മലപ്പുറത്ത് പേവിഷ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും അഞ്ചു വയസുകാരി മരിച്ചത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ കുട്ടിയുടെ പിതാവ്. കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

അവിടെ നിന്നും മുറിവ് ഡെറ്റോൾ ഇട്ട് കഴുകി. തുടർന്ന് മരുന്നില്ലാത്തതിനാൽ മെഡിക്കൽ കോളജിലേക്ക് പോകാൻ അധികൃതർ നിർദേശിച്ചതെന്ന് പിതാവ് ആരോപിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയപ്പോൾ തലയിലെ വലിയ മുറിവ് നോക്കാതെ ചെറിയ മുറിവുകൾക്ക് ചുറ്റുമാണ് ഇൻജക്ഷൻ നൽകിയത്.

അത് കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു. പിന്നീട് വീണ്ടും ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് തലയ്ക്കുള്ള മുറിവിന് തുന്നൽ ഇട്ടതെന്നും കുട്ടിയുടെ പിതാവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *