Your Image Description Your Image Description

ജില്ലാ കുടുംബശ്രീ  മിഷന്റെ നേതൃത്വത്തിൽ നടന്ന വിഷു വിപണനമേള സമാപിച്ചു. ജില്ലയിലെ 79 വിപണനമേളയിൽ നിന്നുമായി  43.66 ലക്ഷം രൂപയാണ് കുടുംബശ്രീക്ക് വരുമാനം ലഭിച്ചത്. ഏപ്രിൽ 9 മുതൽ 13 വരെയായിരുന്നു  മേള.

 കോട്ടയത്ത് ആദ്യമായി കുടുംബശ്രീ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത തണ്ണിമത്തനും 150 ഏക്കറിൽ കൃഷി ചെയ്ത കണിവെള്ളരിയുമായിരുന്നു മേളയിലെ പ്രധാന ആകർഷണം. കുടുംബശ്രീ സൂക്ഷ്മ സംഭരംഭങ്ങളിൽനിന്നും സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുമുള്ള വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളും മേളയിൽ ലഭ്യമാക്കിയിരുന്നു. വിവിധ സി.ഡി.എസുകളിൽ നിന്നുള്ള അൻപതോളം കൃഷി ഗ്രൂപ്പുകളുടെ വിഷരഹിത തണ്ണിമത്തൻ, കണിവെള്ളരി, ചീര, പയർ ഉൾപ്പടെ നിരവധി കാർഷിക ഉത്പന്നങ്ങളും 12 കുടുംബശ്രീ യൂണിറ്റുകളുടെ അൻപതോളം ഉത്പന്നങ്ങളും കുടുംബശ്രീ  ബ്രാൻഡഡ് ഇനങ്ങളായ ധ്യാനപ്പൊടികൾ, കറിപ്പൊടികൾ, അച്ചാറുകൾ, പപ്പടം തുടങ്ങി 21 ഇനങ്ങളും വിവിധതരം സ്നാക്സും വിപണി കീഴടക്കി. വിവിധ കുടുംബശ്രീകൾ നടത്തിയ പായസമേളകളും  ആകർഷകമാക്കി. ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലും മേള നടന്നു.

Leave a Reply

Your email address will not be published. Required fields are marked *