Your Image Description Your Image Description

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിയമ നടപടിയ്ക്കലുമായി മുന്നോട്ട് .എന്തൊരു ക്രൂരതയാണ്, അധികാരത്തിന്റെയും രാഷ്ട്രീയ പിൻബലത്തിന്റെയും ധാർഷ്ട്രീയത്തിൽ ഒരു സ്ത്രീ ഇല്ലാതാക്കിയത് അഴിമതിരഹിതനായ ഒരു സർക്കാർ ഉദ്യോഗസ്ഥനെയാണ്. ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരും മേൽ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ഇരിക്കുന്ന ഒരു സഭയിൽ എന്ത് വ്യക്തിവിരോധത്തിന്റെ പേരിലാണെങ്കിലും പരസ്യമായി ആക്ഷേപിച്ചത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്. ഒരല്പം എങ്കിലും ആത്മാഭിമാനമുള്ള ഒരു മനുഷ്യനും ആ ഒരു സാഹചര്യത്തെ അതിജീവിക്കാൻ കഴിയില്ല. വ്യക്തിഹത്യയിൽ മനംനൊന്ത് ആ മനുഷ്യൻ ആത്മഹത്യ ചെയ്തപ്പോൾ ദിവ്യയ്ക്ക് എന്താണ് കിട്ടിയത്? നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ സന്തോഷവും സമാധാനവും തിരികെ കൊടുക്കാൻ കഴിയുമോ? അച്ഛൻ നഷ്ടപ്പെട്ട രണ്ടു പെൺമക്കളുടെ മുറവിളിക്ക് അവസാനം ഉണ്ടാക്കാൻ കഴിയുമോ? ഭർത്താവിനെ നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ഒരായുഷ്കാലത്തെ കണ്ണീരിന് കണക്കു പറയേണ്ടി വരും.നേരത്തെ തന്നെ ദിവ്യയുടേത് ആസൂത്രിതമായ നീക്കം ആയിരുന്നു എന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു .നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ആയിരുന്നു ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നു വരികയും കൈക്കൂലി വാങ്ങി എന്ന പേരിൽ അദ്ദേഹത്തിന് ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തത്. . ഒരു പെട്രോൾ പമ്പ് സ്ഥാപിക്കാൻ അനുമതി നൽകിയില്ല എന്നും അനുമതി നൽകുവാൻ വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു എന്നും കൈക്കൂലി നൽകാത്തതിന്റെ പേരിൽ കാലതാമസം ഉണ്ടാക്കി എന്നുമാണ് ദിവ്യ നവീൻ ബാബുവിനെതിരെ ആരോപിച്ച പരാതി. എന്നാൽ ഫയലുകൾ പരിശോധിച്ചതിൽ നിന്നും അത്തരത്തിൽ ഒരു അനാവശ്യ കാലതാമസവും ഫയലുകൾ നീക്കുന്ന കാര്യത്തിൽ ഉണ്ടായിട്ടില്ല എന്ന് ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്ക് അന്വേഷണത്തിൽ വ്യക്തമായി. മാത്രമല്ല ഇത്തരത്തിൽ കാലതാമസം ഉണ്ടാക്കിയെന്നോ കൈക്കൂലി വാങ്ങിയോ തരത്തിലുള്ള യാതൊരുവിധ രേഖകളും ഇല്ല. മാത്രമല്ല അന്ന് യാത്രയപ്പ് സമ്മേളനത്തിലേക്ക് പി പി ദിവ്യ ക്ഷണിക്കപ്പെട്ടാണ് താൻ എത്തിയത് എന്ന് ആണ് മൊഴി നൽകിയിരുന്നത് എന്നാൽ രേഖകൾ പരിശോധിച്ചതിൽ നിന്നും ഒരാളുപോലും ഈ സമ്മേളന സ്ഥലത്തേക്ക് ക്ഷണിച്ചിരുന്നില്ല എന്ന കാര്യവും വ്യക്തമായി. മാത്രമല്ല ഈ പരിപാടി തുടങ്ങുന്നതിനു മുൻപ് ജില്ലാ കളക്ടറും ജില്ലാ കളക്ടറുടെയുമായി നാലു പ്രാവശ്യം ദിവ്യ നേരിട്ട് സംസാരിച്ചതിന് രേഖകൾ ഉണ്ട്. ഇത്തരത്തിൽ സംസാരിക്കവേ ജില്ലാ കളക്ടർ ഉത്തരം ആരോപണം ഉന്നയിക്കാനാണ് എങ്കിൽ ഈ വേദിയിലേക്ക് വരരുത് എന്നും ആരോപണം ഉന്നയിക്കാൻ ഇതൊരു ഉചിതമായ സ്ഥലമല്ല എന്നും പരിപാടി തുടങ്ങുന്നതിന് മുന്നേ തന്നെ പറഞ്ഞിരുന്നു. അത്തരത്തിൽ കളക്ടറുടെ ഒരു എതിർപ്പിനെ പോലും മറികടന്നു കൊണ്ടാണ് ദിവ്യ ഈ വേദിയിലേക്ക് കടന്നു വരികയും യാതൊരുവിധ രേഖകളും തെളിവുകളും ഇല്ലാതെ ഒരു വ്യക്തിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുകയും ചെയ്തത്. ഇതിനുപുറമേ ഇത് പൊതുജനത്തിനു മുന്നിലും മാധ്യമങ്ങൾക്ക് മുന്നിലും അഴിമതി നടത്തിയെന്ന പേരിൽ എത്തിക്കുന്നതിനും വ്യക്തമായ ഗൂഢാലോചന നടത്തിയിട്ടുണ്ട്. കണ്ണൂരിലെ പ്രാദേശിക മാധ്യമപ്രവർത്തകരെ ആ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയതും ദിവ്യ തന്നെയാണ്. ഈ സംഭവങ്ങളെല്ലാം മാധ്യമപ്രവർത്തകരോട് ശേഖരിക്കാനും ഒടുവിൽ അത് തനിക്ക് അയച്ചു തരാനും ആവശ്യപ്പെട്ടിരുന്നു ഇതനുസരിച്ച് ദിവ്യ ഇതെല്ലാം മാധ്യമപ്രവർത്തകരിൽ നിന്ന് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ആസൂത്രിതമായി ഒരു സർക്കാർ ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ അതിക്രമിച്ചുകയറി അപകീർത്തിപ്പെടുത്തുകയും അത് ഗൂഢ ലക്ഷ്യത്തോടുകൂടി ചിത്രീകരിക്കാൻ ആവശ്യപ്പെടുകയും ആ രേഖകൾ കൈവശം വയ്ക്കുകയും അദ്ദേഹത്തെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരനായി ചിത്രീകരിച്ചുകൊണ്ട് ആത്മഹത്യയിലേക്ക് തള്ളി വിടുകയും ചെയ്തു എന്നുള്ള ഗുരുതര കുറ്റങ്ങളനു ദിവ്യ ചെയ്തിരിക്കുന്നത്..ഇതിനിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത് . നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *