Your Image Description Your Image Description

മുസ്ലിം ന്യൂനപക്ഷങ്ങളെ ആകെ ഉന്മൂലനം ചെയ്യാൻ തരത്തിൽ എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് മോദി പാസാക്കി ഇനി അത് നടപ്പിലാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് അതിന്റെ തുടർപ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. എങ്ങനെയും മുസ്ലിങ്ങളെ ഇന്ത്യയിൽ നിന്ന് ഓടിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് തിരക്കിട്ട് ഈ വകുപ്പിൽ ഉൾപ്പെടെ പാസാക്കിയത് ഇനി അടുത്തത് ചർച്ചിൽ പാസാക്കലാണ് അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രിസ്ത്യാനികളുടെ ആരാധന പോലും മോദി ഗവൺമെന്റ് തടഞ്ഞിരുന്നു. ഇത്തരത്തിൽ ഇന്ത്യയിൽ ആകമാനം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തി മതതീവ്രവാദം പ്രചരിപ്പിച്ച് മോദി ഭരണം മുന്നേറുമ്പോൾ ഇപ്പോൾ ബിൽ പാസാക്കിയതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിൽ വീണ്ടും അധികാരത്തിൽ തിരിച്ചുവരാൻ കഴിയുമോ എന്നുള്ള ഒരു ആശങ്കയും ബിജെപി നേതൃത്വത്തിന് ഉണ്ട്. വഖഫ്‌ബിൽ പാസാക്കിയത് കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനും ബിജെപിക്കും വൻ തിരിച്ചടിയായേക്കാം എന്നുള്ള സൂചനകളുടെ ഭാഗമായി ഇപ്പോൾ ഓരോ മുസ്ലിം വീടുകളും കയറിയിറങ്ങി മുസ്ലിം വിരുദ്ധതയല്ല എന്ന് ഉള്ള കള്ളം ആവർത്തിച്ചു പറഞ്ഞ് പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ബിജെപി നേതൃത്വം. അതിന് ചുക്കാൻ പിടിക്കാൻ കേരളത്തിൽ ഏൽപ്പിച്ചിരിക്കുന്നത് അനില്‍ ആന്റണിയെയും ആണ്. വഖഫ് ബില്ലിന് അനുകൂലമായുള്ള നിരവധി പ്രചരണ പരിപാടികളാണ് മോദി സർക്കാർ ഇന്ത്യയിൽ ഒട്ടാകെ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഇതിനിടയിലാണ് മോദി വീണ്ടും മുസ്ലിം വിരുദ്ധ പരാമർശങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്.പാവങ്ങളുടെ ഭൂമി വഖഫിന്റെ പേരിൽ കൊള്ളയടിക്കപ്പെട്ടു എന്നും അതിന്റെ യാതൊരു ഉപയോഗവും മുസ്ലിങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നും, അങ്ങനെ ലഭിച്ചിരുന്നു എങ്കിൽ മുസ്‌ലീങ്ങൾ സൈക്കിൾ കടകളിൽ പഞ്ചർ ഒട്ടിച്ച് ജീവിക്കേണ്ടി വരില്ലായിരുന്നു എന്നുമുള്ള വിവാദ പരാമർശമാണ് ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ പറഞ്ഞിരിക്കുന്നത്.മുസ്ലീങ്ങൾ അവരുടെ സ്വത്തിന്റെ ഒരു വീതം സ്വന്തം ഇഷ്ടപ്രകാരം പള്ളികൾ മദ്രസകൾ സ്കൂളുകൾ തുടങ്ങിയവയ്ക്ക് അല്ലാഹുവിന്റെ പാതയിൽ നൽകുന്നതിനെയാണ് സ്വത്തടിച്ചു മാറ്റലും പാവങ്ങളെ ചൂഷണം ചെയ്യലും ആണ് നടക്കുന്നത് എന്ന പേരിൽ മോദി സർക്കാർ നിർത്തലാക്കി തിരിച്ചുപിടിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതും. ഇന്ത്യയിൽ ഒട്ടാകെ ദേവസ്വം വക ഭൂമികളുമുണ്ട് എന്നത് മറന്നിട്ടാണ് മോദി സർക്കാരിന്റെ ഈ ന്യായം. പല ക്ഷേത്രങ്ങളും കുടുംബം വകയായി ഹിന്ദുക്കൾ വിട്ടു നൽകിയ ഭൂമിയും ആണ്. എത്ര വഴിയോരങ്ങളിലാണ് അമ്മയ്ക്ക് ഒരു പിടി മണ്ണ് എന്നു പറഞ്ഞ് വലിയ ദേവി ചിത്രങ്ങൾ വച്ച് ഫ്ലക്സ് അടിച്ചു പിരിവെടുക്കുന്നത്.ദൈവത്തിന് ഒരു പിടി മണ്ണ് ദാനം കിട്ടാൻ വേണ്ടി ഭിക്ഷയിരക്കേണ്ടി വരുന്ന സാഹചര്യത്തിലേക്ക് ഫ്ലക്സ് അടിച്ചും നോട്ടീസ് ഇറക്കിയും പ്രചരണം നടത്തുന്ന ഹിന്ദുക്കളോട് എന്താണ് മോദി സർക്കാരിന് പറയാനുള്ളത്.ഇന്ത്യയിലെ ദേവസ്വം വക ക്ഷേത്രങ്ങളിൽ ധാരാളം സ്വത്തുവകകൾ ഉണ്ടല്ലോ .ലോകത്തിലെ തന്നെ ഏറ്റവും സമ്പത്തുള്ളഇടമാണ് പത്മനാഭസ്വാമി ക്ഷേത്രം. എന്നു കരുതി ഹിന്ദുക്കൾ എല്ലാം ആഡംബര ജീവിതം നയിക്കുന്നവരാനോ ? ഇതിന്റെയൊക്കെ ഫലം ഹിന്ദുക്കൾ മുഴുവൻ അനുഭവിക്കുന്നുണ്ടോ? പറയുന്നതിൽ ഒക്കെ ഒരല്പം സ്വല്പം യുക്തി വേണ്ടേ? മുസ്ലീങ്ങളെ മുഴുവൻ ഇന്ത്യയിൽ നിന്ന് ഉന്മൂലനം ചെയ്തു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണ് മുസ്ലീങ്ങൾ സൈക്കിൾ കടകളിൽ പഞ്ചർ ഒട്ടിച്ചു ജീവിക്കുന്നത് ഓർത്ത് ഇത്രയും ആകുലപ്പെടുന്നത്. ഈ ആകുലതയൊക്കെ ന്യൂനപക്ഷത്തിന്റെ വോട്ട് കൂടി പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ ആണെന്ന് അറിയാതിരിക്കാൻ മാത്രം ബുദ്ധിയും ബോധവുമില്ലാത്ത ജനങ്ങൾ അല്ല ഇന്ത്യയിലുള്ളത്. ഈ പറയുന്ന മുസ്ലീങ്ങളോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് മോദി സർക്കാർ ഇന്ത്യയിലെ എത്ര പള്ളികളും മസ്ജിദുകളുമാണ് സംരക്ഷിച്ചത്? വഖഫ് ബില്ലിൽ കോൺഗ്രസിന്റെ നിലപാടൊക്കെയും രാഷ്ട്രീയപ്രേരീത ലക്ഷ്യത്തോടെയാണെന്നും വോട്ട് ബാങ്ക് വികസിപ്പിക്കാനുള്ള ഗൂഢ തന്ത്രമായിരുന്നു അതിനു പിന്നിൽ എന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഹിസാറിൽ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന സാഹചര്യമാണ് ഇത്തരത്തിൽ മുസ്ലിങ്ങൾക്കും എതിരെയുള്ള ശക്തമായ പ്രതിഷേധ ഉന്നയിക്കാൻ വേണ്ടി പ്രധാനമന്ത്രി തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *