Your Image Description Your Image Description

ന്യൂഡല്‍ഹി: കൊറോണവൈറസിന്റെ പുതിയ വകഭേദമായ ജെഎന്‍.1 രാജ്യത്ത് ഇതിനോടകം 21 പേര്‍ക്ക് സ്ഥിരീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസമിതിയായ നിതി ആയോഗ് അംഗം (ആരോഗ്യവിഭാഗം) വി.കെ. പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവയില്‍ 19 പേര്‍ക്കും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഓരോത്തര്‍ക്ക് വീതവുമാണ് ജെഎന്‍.1 സ്ഥിരീകരിച്ചത്.

കോവിഡ് കേസുകൾ വർധിക്കുന്നതിലും പുതിയ വകഭേദമായ ജെ.എൻ.1 കണ്ടെത്തിയതിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും എന്നാൽ, മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. ആരോഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ കേന്ദ്രം തയാറാണെന്നും മൻസൂഖ് മാണ്ഡവ്യ യോഗത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെ സജീവ കേസുകളില്‍ വര്‍ധനവുണ്ടായത് ആശങ്കയുളവാക്കുന്നുണ്ട്. കേരളം, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രതിദിന പോസിറ്റീവിറ്റി നിരക്ക് നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സുധാംശു പന്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *