Your Image Description Your Image Description

സുരേഷ് ഗോപിയുടെ നാവടക്കാനും അദ്ദേഹത്തെ എങ്ങിനെയെങ്കിലും വിവാദത്തില്‍ കുടുക്കി തള്ളിത്താഴെയിടാനും മത്സരിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. കേരളത്തിന് കിട്ടിയ കേന്ദ്രമന്ത്രിയെ ഉപയോഗപ്പെടുത്തേണ്ടതിന് പകരം വിവാദങ്ങളില്‍ കുടുക്കി ഇല്ലാതാക്കാനാണ് ശ്രമം. സുരേഷ് ഗോപിയോട് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ അറിയാം അവരുടെ ഉള്ളിലിരുപ്പ്. മനോരമ, മീഡിയ വണ്‍, മാതൃഭൂമി മാധ്യമങ്ങള്‍ സുരേഷ് ഗോപിയെ കടിച്ചുകീറാന്‍ വേണ്ടി നിലകൊള്ളുന്നുവെന്നത് ശോചനീയമാണ്. സുരേഷ് ഗോപി ജയിച്ചത് ഒട്ടും സഹിക്കാതെ കുറച്ച ആളുകൾ ഉണ്ട് . അവരെല്ലാം താനെ [പലരീതിയിൽ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചു കോഡ്നരിക്കുകയാണ്, എത്രത്തോളം അദ്ദേഹത്തെ കടന്നാക്രമിക്കാൻ ശ്രമിക്കുമോ അത്രത്തോളം അദ്ദേഹത്തെ ജനങ്ങൾ സ്വീകരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചേറെ നാളുകളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ഗണേഷ് കുമാറാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടിനിടോമിന്റെ മിമിക്രിയെ ദുര്‍വ്യാഖ്യാനം ചെയ്ത് മുന്‍നിരമാധ്യമങ്ങള്‍ അഴിച്ചുവിട്ട ഭൂകമ്പം. ടിനി ടോം തൃശൂരില്‍ നടന്ന ഒരു മിമിക്രിയില്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ചുവെന്നും തൃശൂര്‍ തരാന്‍ പറഞ്ഞിരുന്നയാള്‍ ഇപ്പോള്‍ നിങ്ങളാരാണ് എന്ന് ചോദിക്കുകയാണെന്നും ടിനി ടോം പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. എന്നാല്‍ ഒരു രസത്തിനും കാണികള്‍ക്ക് എരിവേറ്റാനും വേണ്ടി മാത്രമാണ് ടിനി ടോം ഇക്കാര്യം പറഞ്ഞത്. . സുരേഷ് ഗോപിയെ വേദിയിൽ അനുകരിച്ച് വീഡിയോ വൈറലാവുകയും അതേസമയം പുലിവാലുപിടിക്കുകയും ചെയ്ത് ടിനി ടോം. ഒരു ഉദ്ഘാടനപരിപാടിയിൽ അവതരിപ്പിച്ച മിമിക്രിയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ട്രോളായി പ്രചരിക്കുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ സൂരേഷ് ഗോപിയെ ടിനി ടോം വിമര്‍ശിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടാന്‍ തുടങ്ങിയപ്പോള്‍ സ്വന്തം സമൂഹമാധ്യമപേജില്‍ വിശദീകരണവുമായി ടിനി ടോം എത്തി:”സുരേഷേട്ടന്‍ എനിക്ക് സഹോദരനെപ്പോലെയാണ്. ദയവ് ചെയ്ത് ഇത് രാഷ്‌ട്രീയ വിവാദമാക്കരുത്. ഒരു ഉദ്ഘാടന വേദിയില്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് സുരേഷ് ഗോപിയെ അനുകരിച്ചത്. “- ടിനി ടോം കുറിച്ചു. അതല്ല ഇനി ശരിക്കും ഇനി ടോം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ടിനി ടോം അറിയാൻ .അന്ന് സുരേഷ് ഗോപി തൃശൂരിൽ ജയിക്കും എന്നുറപ്പായപ്പോൾ അദ്ദേഹത്തെ പരാജയപ്പെടുത്താൻ ഇതേ മാധ്യമങ്ങൾ ഒരു ഓണക്കമീനെ കൊണ്ടുവന്നിട്ടു അദ്ദേഹം പീഡിപ്പിക്കാൻ ശ്രെമിച്ചു എന്ന് കള്ള വർത്തയുണ്ടാക്കി ആ മനുഷ്യനെ തേജോവധം ചെയ്തവരാണ് ഇവിടെയുള്ള മാധ്യമങ്ങളൊക്കെയും .ഒരു മാധ്യമവും അയാളെ സപ്പോർട്ട് ചെയ്തില്ല .എല്ലാവരും അദ്ദേഹത്തെ ക്രൂശിക്കാനേ ശ്രെമിച്ചിട്ടുള്ളു .ഇത്രയും മനുഷ്യ സ്നേഹിയായ ഒരു മനുഷ്യനെ തോൽപ്പിക്കാനും കുറെ കള്ളന്മാരെ ജയിപ്പിക്കുവാനും അവർക്കുവേണ്ടി മാത്രം വാദിച്ചവരായിരുന്നു ഇവിടുത്തെ കള്ള മാധ്യമപടകൾ .അങ്ങനെയുള്ള മാധ്യമങ്ങളെ തിരസ്കരിക്കുന്നതും സ്വീകരിക്കുന്നതും അദ്ദേഹത്തിന്റെ ഇഷ്ടമാണ് .സാധാരണ ജനങ്ങളോട് മാത്രമേ അദ്ദേഹത്തിന് കമ്മിറ്റ്മെന്റ് ഉള്ളു .ഒരു മാധ്യമത്തിന്റെയും സപ്പോർട്ടുകൂടിയല്ല അദ്ദേഹം ജയിച്ചത് .പിന്നെന്തിനാണ് ഈ മാപ്രകളോട് വിധേയത്വം കാണിക്കേണ്ടത് …അതിന്റെ ആവശ്യമില്ല

Leave a Reply

Your email address will not be published. Required fields are marked *