Your Image Description Your Image Description

കേരള ഭാഗ്യക്കുറി വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ വി ഡി 204266 എന്ന ടിക്ക​റ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാടുള്ള ജസ്വന്ത് എന്ന ഏജന്റിൽ നിന്നും കോഴിക്കോടുള്ള ഏജന്റ് എടുത്ത് വിൽപ്പന നടത്തിയ ടിക്കറ്റാണിത്.

12 കോടിയാണ് സമ്മാനത്തുക. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേർക്കാണ് ലഭിക്കുന്നത് . മൂന്നാം സമ്മാനം പത്ത് ലക്ഷം വീതം ആറുപേർക്കാണ് കിട്ടുന്നത് . തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

45ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിലെത്തിച്ചത്. ഇതിൽ 42ലക്ഷത്തി 17 000 ടിക്കറ്റും വിറ്റുപോയി. 300 രൂപയായിരുന്നു ടിക്കറ്റ് വില. ടിക്കറ്റ് വിൽപനയിൽ പാലക്കാട് ജില്ലയാണ് മുൻപന്തിയിൽ നിന്നത്. ഇതുവരെ 9 ലക്ഷത്തി 21 000 ടിക്കറ്റുകൾ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശൂരിൽ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്. ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്.

അതുപോലെ കേരള ലോട്ടറി അടിമുടി പരിഷ്കരിച്ചിരുന്നു . ഒന്നാം സമ്മാനം ഒരുകോടി രൂപയും ടിക്കറ്റ് വില 50 രൂപയുമാക്കിയാണ് പരിഷ്‌കരിച്ചത് . ശാരീരികവെല്ലുവിളി നേരിടുന്നവരും നടന്ന് വില്പന ചെയ്യുന്നവര്‍ക്കും ഉള്‍പ്പെടെ കൂടുതല്‍പ്പേര്‍ക്ക് അടുത്തകാലത്തായി ഏജന്‍സി നല്‍കി. ഓരോ ലോട്ടറി കാര്യാലയത്തിലും ഇവര്‍ക്കുള്ള കരുതല്‍ എന്ന നിലയിൽ കുറച്ചു ടിക്കറ്റുകള്‍ മാറ്റിവയ്ക്കും . വന്‍കിട ഏജന്റുമാര്‍ക്ക് നല്‍കുന്ന എണ്ണത്തില്‍ നേരിയ കുറവും വരുത്തി.

പരിഷ്‌കരിച്ച ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഈ മാസം രണ്ടിനായിരുന്നു . ‘സുവര്‍ണ കേരളം’ ടിക്കറ്റിന്റെ നറുക്കെടുപ്പാണ് അന്ന് നടന്നത് . സമ്മാനഘടനയിൽ പുതുമകളുമായെത്തിയ സംസ്ഥാന ഭാഗ്യക്കുറിക്കു വൻ വരവേൽപ്പാണ് ലഭിച്ചത് .

ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികൾക്കെല്ലാം ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 50 രൂപ വിലയുള്ള ടിക്കറ്റുകൾ ദിവസേന ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ മുഖവിലയിൽ വ്യത്യാസം വരുത്തി വിൽപന നടത്തുന്നതും ഓൺലൈൻ, സമൂഹ മാധ്യമം എന്നിവ വഴി ടിക്കറ്റ് വിൽക്കുന്നതും നിയമവിരുദ്ധമാണ് . അങ്ങനെ ചെയ്യുന്നവരെ കണ്ടെത്തി ക്രിമിനൽ കേസെടുത്ത് ശിക്ഷിക്കും .

Leave a Reply

Your email address will not be published. Required fields are marked *