രണ്ട് പട്ടാളക്കാർക്ക് തടവുശിക്ഷ വിധിച്ച് ഇസ്രയേൽ സൈനിക കോടതി

ഗാസയിൽ ഹമാസിനെതിരെ പോരാടുന്നതിന് വിസമ്മതിച്ച രണ്ട് പട്ടാളക്കാർക്ക് ഇസ്രയേൽ സൈനിക കോടതി തടവുശിക്ഷ വിധിച്ചെന്ന് റിപ്പോർട്ട്. നഹൽ ബ്രിഗേഡിലെ രണ്ട് സൈനികരാണ് യുദ്ധം ചെയ്യാൻ വിസമ്മതിച്ചത്. ഇരുവർക്കും 20 ദിവസത്തെ തടവിശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമായ കാനിനെ ഉദ്ധരിച്ച് അനദേലു ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഹമാസിനെതിരെ യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് സൈനികർ അവരുടെ ബറ്റാലിയൻ കമാൻഡറെ അറിയിക്കുകയായിരുന്നു. ഒന്നരവർഷമായിട്ടും അവസാനമില്ലാതെ തുടരുന്ന യുദ്ധം തങ്ങളെ മാനസികമായും ശാരീരികമായും തളർത്തിയെന്നുംന്നായിരുന്നു സൈനികരുടെ നിലപാട്. എന്നാൽ, ഉത്തരവുകൾ അനുസരിക്കാൻ ബറ്റാലിയൻ കമാൻഡർ യുവസൈകരോട് നിർദ്ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക കോടതിയുടെ നടപടിയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ഗാസയിൽ യുദ്ധം ചെയ്യുന്ന 12 ശതമാനം വരുന്ന ഇസ്രയേൽ സൈനികർക്കിടയിൽ പോസ്റ്റ് – ട്രോമാറ്റിക് സ്ട്രൈസ് ഡിസോർഡറിൻറെ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടെന്ന പഠന റിപ്പോർട്ടും പുറത്തുവന്നിരുന്നു.

2023 ഒക്ടോബർ ഏഴിനായിരുന്നു സായുധരായ ഹമാസ് സംഘം ഇസ്രയേലിലേക്ക് ഇരച്ച് കയറി നൂറുകണക്കിനാളുകളെ കൊല്ലുകയും കുട്ടികൾ അടക്കമുള്ള നൂറുകണക്കിനാളുകളെ ബന്ദികളാക്കുകയും ചെയ്തത്. ഇതിന് പിന്നാലെ ഇസ്രയേൽ ആരംഭിച്ച യുദ്ധം ഒന്നര വർഷം കഴിഞ്ഞിട്ടും അവസാനിച്ചിട്ടില്ല. അതേസമയം ഗാസ ഏതാണ്ട് പൂർണ്ണമായും തകരുകയും ചെയ്തു. എന്നാൽ, ഹമാസ് പിടിച്ച് കൊണ്ട് പോയ ബന്ദികളെയെല്ലാവരെയും മോചിപ്പിക്കാൻ മൊസാദിനോ ഇസ്രയേൽ സൈന്യത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം എല്ലാ ബന്ദികളെയും തിരികെ കിട്ടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

നേരത്തെയും ഇസ്രയേൽ സൈന്യം ഗാസ ആക്രമണത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിരന്തരമായ ആക്രമണം സൈന്യത്തിൻറെ ശേഷിയെ ദൂർബലപ്പെടുത്തുകയും സൈനികരെ മാനസികമായി തളർത്തുകയും ചെയ്തതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി രണ്ട് ഇസ്രയേലി സൈനികർ യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *