Your Image Description Your Image Description

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കെതിരായ SFIO കുറ്റപത്രത്തിലെ വിവരങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എത്തുന്നു . ഇതിന് പിന്നില്‍ ദുബായിലേയും കാനഡയിലേയും ഇടപാടുകള്‍ പരിശോധിക്കാന്‍ ഉള്ള ലക്ഷ്യവുമുണ്ട് എന്നാണ് ലഭിക്കുന്നവിവരം. കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കിന് 2.70 കോടി രൂപയോളം നല്‍കിയെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് കുറ്റപത്രം. ഇതില്‍ ഗള്‍ഫിലെ ബാങ്കിലെ പണമിടപാടും സൂചിപ്പിക്കുന്നുണ്ട്. ഇത്തരം അന്വേഷണങ്ങളിലേക്ക് കടക്കാന്‍ നിയമപരമായ പരിമിതികള്‍ എസ് എഫ് ഐ ഒയ്ക്ക് മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണത്തിനുള്ള നീക്കം. മാസപ്പടി ഇടപാട് അഴിമതിയാണെന്ന നിഗമനവും SFIO കുറ്റപത്രത്തിലുണ്ട്. അങ്ങനെ എങ്കില്‍ അഴിമിതി അന്വേഷിക്കാന്‍ സിബിഐയും വരും. ഇഡി അന്വേഷണം ഏറ്റെടുത്ത് പരിശോധനകളിലൂടെ അഴിമതി സാധ്യത കണ്ടെത്തിയാല്‍ മാത്രമേ സിബിഐ എത്തൂവെന്നും സൂചനയുണ്ട്.വിദേശ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന് താന്‍ പരാതി നല്‍കിയ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റേത് തന്നെയാണെന്ന് ഷോണ്‍ ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു താന്‍ പരാതിപ്പെട്ട എക്‌സാലോജിക് വേറെ കമ്പനിയാണെന്ന പരാമര്‍ശം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്, അബൂദബി കൊമേഴ്‌സ്യല്‍ ബാങ്കില്‍ വീണ ടി, സുനീഷ് എം എന്നിവര്‍ ചേര്‍ന്നുള്ള അക്കൗണ്ട് എക്‌സാലോജിക് കമ്പനിക്ക് ഇല്ലെന്ന് പറയാന്‍ സിപിഎം നേതാക്കള്‍ക്ക് തന്റേടമുണ്ടോ എന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ ഷോണ്‍ ചോദിച്ചിരുന്നു. എന്നാല്‍ മാസപ്പടി കേസുമായി ബന്ധമുള്ള ഒരു സ്വകാര്യ കമ്പനിയുടെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 2016-19 കാലത്ത് രാജ്യാന്തര കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്, കനേഡിയന്‍ കമ്പനിയായ snc ലാവ്‌ലിന്‍ എന്നിവയുടെ അക്കൗണ്ടുകളില്‍നിന്നു പണമെത്തിയതിന്റെ വിവരങ്ങളുംsfioകുറ്റപത്രത്തിന്റെ ഭാഗമാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എഫ്ഐഒയ്ക്കു നല്‍കിയ ജീവനക്കാരനെ അബുദാബിയിലെ ബാങ്ക് പുറത്താക്കിയിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതായത് SFIOഅന്വേഷണം ഗള്‍ഫിലേക്കും നീങ്ങി. ഗള്‍ഫിലുള്ള വിവിഐപിയെ ലക്ഷ്യമിടുന്നതാണ് ഈ കുറ്റാരോപണം. മറുനാടന്‍ മലയാളി അബുദാബിയിലെ പണമിടപാടും കാനഡയിലെ സ്ഥാപനത്തേയും കുറിച്ചുമെല്ലാം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുറത്താക്കിയ ജീവനക്കാരന്റെ മൊഴി എടുക്കാനും അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കും. SFIOഅന്വേഷണത്തിനെതിരെCMRL ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ കേസിലെ വിധി മുഖ്യമന്ത്രി പിണറായിയുടെ മകള്‍ക്ക് അതിനിര്‍ണ്ണായകമായി മാറും. വിധിCMRLന് അനുകൂലമായാല്‍ ഇഡിയേയും സിബിഐയേയും ഭയക്കേണ്ടാത്ത സ്ഥിതിയും വരും.ലാവ്ലിന്‍ അഴിമതിയാണ് പിണറായിയെ വെട്ടിലാക്കിയ ആദ്യ വിവാദം. പിന്നീട് കോടതിയില്‍ നിന്നും കുറ്റവിമുക്തി സ്വന്തമാക്കിയെങ്കിലും അത് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ലാവ്ലിന്റെ ആസ്ഥാനമായ കാനഡയില്‍ വീണയ്ക്ക് കമ്പനിയുണ്ടെന്ന വിവരം പുറത്തു വന്നിരുന്നു. മാസപ്പടി വിവാദത്തിനിടെ എക്സാലോജിക് കമ്പനി വീണ പൂട്ടിയിരുന്നു. ഇതും വിവാദത്തിലായി. വീണ ഡയറക്ടറായ എക്സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ആരോപണം എത്തി. ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ് ആണ് ആരോപണവുമായി കോടതിയേയും സമീപിച്ചു. കമ്പനിയുടെ വിദേശത്തെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജിയും നല്‍കിയിരുന്നു. കേരളത്തിലെ പ്രധാന നേതാവിന്റെ ഗള്‍ഫിലുള്ള കുടുംബാഗങ്ങളും സംശയ നിഴലിലാണ്. SNC ലാവ്‌ലിന്‍, PWC അടക്കമുള്ള കമ്പനികള്‍ എക്‌സാലോജിക്കിന് പണം നല്‍കിയെന്നും ഷോണ്‍ ആരോപിച്ചിരുന്നു. ഷോണ്‍ ജോര്‍ജ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സാലോജിക്കിനും CMRLനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.CMRLമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ച പിവി പിണറായി വിജയനാണെന്നും ഷോണ്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങും SFIO കുറ്റപത്രം ശരിവയ്ക്കുന്നുവെന്നതാണ് പുറത്തു വരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *