Your Image Description Your Image Description

ഇന്നലെ വൈകിട്ട് സത്യത്തിൽ കരച്ചിലാ വന്നത് , എന്റെ സമകാലികനെ ഇത്രയും ആക്ഷേപിക്കണ്ടായിരുന്നു . അതും പൊതുവേദിയിൽ , ലോകം മുഴുവനും ഓൺലൈനിൽ ആളുകൾ കാണുകയും കേൾക്കുകയും ചെയ്തു , രഹസ്യമായി ചെവിയിൽ പറഞ്ഞെങ്കിലും വേണ്ടില്ലായിരുന്നു , പാവം ഇന്നലെ ഉറങ്ങിയില്ല .

നമ്മുടെ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ വെട്ടുകിളികളെ പിണറായി സഖാവ് കണ്ടംവഴിയോടിച്ചതാ പാവത്തിന് ഉറക്കം വരാഞ്ഞത് . എവിടെ ചെന്നാലും കുറെ വെട്ടുകിളികളുണ്ടല്ലോ ,ഗണേശപിള്ളയെ ആളാക്കികാണിക്കാനും പൊക്കി നടക്കാനും ഫോട്ടോ വച്ച് ഫ്ളക്സ് വയ്ക്കാനും റീൽ ഇടാനും .

യഥാർത്ഥത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മന്ത്രി മുഹമ്മദ് റിയാസിനെയല്ല റീല് ഇടുന്നതന്ന് പറഞ്ഞു പരിഹസിക്കേണ്ടത് , ഗണെഷ്കുമാറിനെയാണ്, പോകുന്നിടത്തെല്ലാം റീലുമായി നടക്കുന്നത് ഗണേശപിള്ളയുടെ ഫാൻസാണ് .

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി സഖാവ് ആദ്യം കണ്ടത് ഗണേശ പിള്ളയുടെ ഫ്ലക്സ് ബോർഡാണ് , അതിന്റെ നീരസം കൺവെൻഷനിൽ ഉദ്‌ഘാടന പ്രസംഗത്തിൽ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു , പിണറായി സഖാവ് ഉള്ളത് ഉള്ളത് പോലെ തുറന്നടിക്കുമെന്നുള്ളത് നമുക്കറിയാമല്ലോ .

ഗണേഷ് കുമാറിന്റെയും സ്ഥാനാർഥിയായ സ്വരാജിന്റെയും ചിത്രങ്ങളുമായുള്ള ഫ്ലക്സ് ഗണേഷ്‌കുമാറിന്റെ വെട്ടുകിളികളാണ് വേദിക്കു മുന്നിൽ സ്ഥാപിച്ചത്. കക്ഷിയുടെ ചിഹ്നം മുന്നണിയുടേതല്ലന്ന് വ്യക്തമാക്കി ആയിരുന്നു മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. മുന്നണിയുടെ പൊതു അടയാളങ്ങൾ ഉപയോഗിക്കണമെന്നും പിണറായി നിർദേശിച്ചു.

‘‘ഇതിനിടയ്ക്ക് ഞാനൊരു കാര്യം പറയാം. ഈ പരിപാടി എൽഡിഎഫിന്റെ പരിപാടിയാണ്. എൽഡിഎഫിന്റെ പരിപാടി ആകുമ്പോൾ എൽഡിഎഫിന്റെ ഘടകക്ഷികൾ അവർ സാധാരണ ഉപയോഗിക്കുന്ന പതാകകൾ ഉണ്ടാകും, അത് സ്വാഭാവികം.

അവരവരുേടതായ മറ്റ് ചില അടയാളങ്ങളും ഉപയോഗിച്ചുവെന്ന് വരും. അത് ആ കക്ഷിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് എൽഡിഎഫിന്റെ പൊതുവായിട്ടുള്ളതല്ല. എൽഡിഎഫിന്റെ പൊതുവായ അടയാളങ്ങൾ മാത്രമേ ഇതുപോലുള്ള പരിപാടികളിൽ ഉപയോഗിക്കാവൂ എന്നാണ് എനിക്ക് പൊതുവിൽ പറയാനുള്ളതന്നാണ് പിണറായി സഖാവ് തുറന്നടിച്ചത് .

പിണറായി സഖാവിന്റെ ഈ ഉപദേശം കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. പലപ്പോഴും ഈ വെട്ടുകിളികൾ സമൂഹത്തിന് തന്നെ അരോചകമായിട്ടുണ്ട് , ഈ മന്ത്രിസഭയിൽ ഗണേഷ്‌കുമാറിനെ കൂടാതെ 19 പേരുകൂടിയുണ്ട് , അവർക്കാർക്കുമില്ലാത്ത രോഗമാണ് ഇയാൾക്കുള്ളത് .

പണ്ടുള്ളവർ പറയുന്നത് പോലെ കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ കിട്ടനുറക്കം വരില്ല . പിണറായി സഖാവെങ്കിലും തുറന്ന് പറഞ്ഞല്ലോ , ഇയാൾക്ക് പത്തനാപുരത്തോ കൊട്ടാരക്കരയിലോ ഫ്ളക്സുകൾ വച്ചാൽ പോരെ , ഈ വെട്ടുക്കിളികളെക്കൊണ്ട് പൈസ കൊടുപ്പിച്ചു എവിടെ പരിപാടിയുണ്ടോ അതിന്റെ മുന്നിലെല്ലാം കൊണ്ട് വയ്ക്കണോ ?

പത്തലും പേരുമുണ്ടെങ്കിൽ കുഴപ്പമില്ലായിരുന്നു , ആകെ കൂടി ഈ ഫ്ലാക്‌സല്ലതെ ഒരീച്ചപോലും ഇല്ലെന്നുള്ളത് പിണറായി സഖാവിന് മാത്രമല്ല , ഇടതുമുന്നണിക്കും നാട്ടുകാർക്കുമറിയാം . എന്തിനാ ഗണേശപിള്ളേ , ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കാൻ ഈ വെപ്രാളം , ശ്ശെ നാണക്കേട് .പറയാതിരിക്കാൻ നിവർത്തിയില്ല .

Leave a Reply

Your email address will not be published. Required fields are marked *