Your Image Description Your Image Description

പിണറായി മാറിയാൽ ബാലഗോപാൽ മുഖ്യമന്ത്രി. ഓൺലൈൻ ചാനലുകൾ വഴി ബാലഗോപാൽ പി ആർ പണി തുടങ്ങിയെന്നാണ് തലസ്ഥാന നഗരിയിലെ പരദൂഷണം . മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടങ്ങിയാൽ പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന അഭ്യൂഹം ശക്തമായതോടെ പകരക്കാരനാകാൻ മന്ത്രിമാർ അണിയറ നീക്കം തുടങ്ങിയത്രേ .

പൊളിറ്റ് ബ്യൂറോയിൽ പിണറായിക്കുണ്ടായിരുന്ന മേൽക്കൈ നഷ്ടമായതോടെ പ്രതികൂല തീരുമാനം വരാൻ സാധ്യതയുണ്ട് പോലും . ഏറെക്കാലമായി പിണറായിയെ സംരക്ഷിച്ചിരുന്ന കാരാട്ട് ദമ്പതികൾ പിബിയിൽ നിന്നു പടിയിറങ്ങിയത് പിണറായിക്ക് വിനയായിയെന്നുമാണ് പരദൂഷണം .

പിണറായിക്ക് പകരക്കാരനാകാൻ മന്ത്രിസഭയിലെ രണ്ടാമനായ കെ.എൻ. ബാലഗോപാൽ കരുനീക്കം തുടങ്ങി. കൊല്ലം ജില്ലക്കാരനായ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പിന്തുണ പ്രതീക്ഷിച്ചാണ് ഈ നീക്കം.

ബേബിയുടെ ശിഷ്യനായിരുന്ന ബാഗോപാൽ ഇടയ്ക്കാലത്ത് പിണറായി ഭക്തനായി മാറിയിരുന്നെങ്കിലും ഇപ്പോൾ മലക്കം മറിഞ്ഞ് ബേബിയുടെ ക്യാംപിൽ കയറിയിട്ടുണ്ട്. ബാലഗോപാലിനെ മുഖ്യനാക്കാൻ ക്വാറി വ്യവസായിയും പണച്ചാക്കുമായ സഹോദരനും കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

മുതിർന്ന നേതാക്കളായ തോമസ് ഐസക്ക്, ജി.സുധാകരൻ തുടങ്ങിയവരുടെ പിന്തുണയും ബാലഗോപാലിനുണ്ട്. മന്ത്രി പി.രാജീവിനും മുഖ്യമന്ത്രി പദത്തിൽ കണ്ണുണ്ടെങ്കിലും പിൻബലമായിരുന്ന കരിമണൽ കർത്ത കുടുങ്ങിയത് തിരിച്ചടിയായിയത്രേ .

ഇതെല്ലാം കണക്കിലെടുത്ത് ഉഷാറായ ബാലഗോപാൽ തൻ്റെ പിആർ പണിക്ക് തിരുവനന്തപുരത്തെ ഒരു പിആർ ഏജൻസിയെ ഏർപ്പാടാക്കിയിട്ടുണ്ട്. മനോരമയിൽ നിന്നും വിരമിച്ച ഒരു മാധ്യമ പ്രവർത്തകന്റെ കമ്പനിയാണ് ആ പി ആർ ഏജൻസി .

പ്രതിച്ഛായ കൂട്ടണം , ബാലഗോപാലനെ എന്ന തേച്ചു കുളിപ്പിക്കണം , അങ്ങനെയുള്ള പി ആർ മിനുക്കു പണികളും ഊതി വീർപ്പിക്കലും വൈകാതെ സമൂഹ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യങ്ങളിലും പ്രതീക്ഷിക്കാം.

പക്ഷെ എത്ര മിനുക്കിയാലും കുളിപ്പിച്ചാലും പൗഡറിട്ടാലും കൊട്ടാരക്കരയിൽ ചെന്നൊന്ന് അന്വഷിച്ചാൽ മതി , മുഖ്യമന്ത്രിയല്ല , പ്രധാനമന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് മനസ്സിലാകും . സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വികസനം നടന്നിട്ടുള്ളത് കൊട്ടാരക്കരയാണ് .

വീര ശൂറാ പരാക്രമികളായായിരുന്ന ആർ ബാലകൃഷ്ണപിള്ളയും കൊട്ടാര ഗോപാല കൃഷ്ണനും , ഇ ചന്ദ്രശേഖരൻ നായരും ഐഷ പോറ്റിയുമൊക്കെ ചെയ്യാൻ മറന്നുപോയ കാര്യങ്ങളെല്ലാം ചെയ്തു , കാലത്തിനൊത്ത വികസനപ്രവർത്തനങ്ങളെല്ലാം ചെയ്തു കഴിഞ്ഞു .

ഇപ്പോൾ ലേലം വിളിക്കുവാ എന്തെങ്കിലും ചെയ്യാനുണ്ടോയെന്ന് , ഇതുപോലെ കഴിവുള്ളവർ വേണം ജനപ്രതിനിധികളായി വരാൻ , പ്രത്യേകിച്ച് ധനകാര്യ മന്ത്രിയും കൂടിയാണ് , അതുകൊണ്ടും കൂടിയാണ് വികസനമൊഴുകുന്നത് , അല്ലേലും കൊട്ടാരക്കരക്കാർ ഭാഗ്യവാന്മാരാണ് ,

ഇവരെ പോലുള്ളവർ വന്നതിന് ശേഷം കൊട്ടാരക്കരയിലെ പോലീസുകാർക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല , കോടതികളിൽ കേസില്ല , വക്കീലന്മാർ ചൊറിയും കുത്തിയിരിക്കുവാണ് , കാരണം നാട്ടിൽ വഴക്കുകളും പ്രശ്നങ്ങളൊന്നുമില്ല , ഇത്രയും സമാധാനമായി സൊയിര്യമായി ജീവിക്കുന്ന ഒരു മണ്ഡലം കേരളത്തിൽ വേറെ എങ്ങും കാണില്ല .

അഥവാ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എം എൽ എ യുടെ ഓഫിസിൽ അറിയിച്ചാൽ മതി , ഉടൻ പരിഹാരമാകും . അന്നേറെ പോലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറയും , ഇവിടെ പ്രശ്നങ്ങളൊന്നുമില്ലാത്തതിന്റെ ഏക തെളിവാണ് എം എൽ എ ഓഫീസിലൊന്നും ആരും ചെല്ലാതെ ശൂന്യമായി കിടക്കുന്നത് .

എം എൽ എ യായ മന്ത്രിക്കും പ്രത്യേകിച്ച് ഒരു കാര്യങ്ങളും ചെയ്യാനില്ല . അത്യാവശ്യം പാർട്ടികാര്യങ്ങളൊക്കെ ശ്രദ്ധിച്ചങ് വന്നുപോകും , അത്രമാത്രം . ഇനി മുഖ്യമന്ത്രികൂടി ആയാൽ കൊട്ടരക്കരക്കാർക്ക് അഭിമാനമായേനെ , അവരുടെ ഭാഗ്യമാണ് . ആകാനായി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വഴിപാട് കഴിക്കാൻ ആളുകൾ മത്സരിച്ചു ചിന്തിക്കുന്നുണ്ടെന്നാണ് മറ്റൊരു പരദൂഷണം .

Leave a Reply

Your email address will not be published. Required fields are marked *