Your Image Description Your Image Description

കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 29 ഓളം പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് രാജ്യത്തെ തന്നെ നടുക്കി. താഴ്‌വരയിലെ ടൂറിസ്റ്റ് സീസണിന്റെ തുടക്കത്തിൽ ഭയം പടർത്താൻ ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ ഭീകരരുടെ വ്യക്തമായ പദ്ധതിയാണിതെന്ന് നിസംശയം പറയാനാകും. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനമിറങ്ങിയതോടെ ജമ്മു കശ്മീരിലെ സുരക്ഷാ നീക്കങ്ങൾ അതിവേഗം ശക്തമാവുകയാണ്. ബാരമ്മുലയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുകയും രണ്ട് തീവ്രവാദികളെ വധിക്കുകയും ചെയ്തതിന് പിന്നാലെ, ഇന്ത്യ ശക്തമായ സൈനിക പ്രതികരണത്തിലേയ്ക്ക് നീങ്ങുകയാണ്. ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മൂന്ന് തീവ്രവാദികൾ വടക്കൻ കശ്മീരിലെ ബാരമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റം നടത്തിയതായും ഇതിൽ രണ്ട് തീവ്രവാദികളെ വധിച്ചതായും സൈന്യം അറിയിച്ചു. ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാനിൽ തീവ്രവാദ പരിശീലനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഷെൽ ആക്രമണങ്ങൾ തുടങ്ങുകയും അധിനിവേശ കാശ്മീരിലെ ചില ഗ്രാമങ്ങളിൽ നിന്ന് പാകിസ്ഥാൻ ജനങ്ങളെ മാറ്റി തുടങ്ങുകയും ചെയ്തതോടെ, അടുത്തുള്ള ദിവസങ്ങളിൽ ഒരു വമ്പൻ സംഘർഷത്തിന് വാതിൽ തുറക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ സർജിക്കൽ സ്‌ട്രൈക്ക് പ്രതീക്ഷയിൽ ഭയന്ന് ഇസ്ലാമാബാദ്. പഹൽഗാമിൽ നടന്ന രൂക്ഷമായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഈ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. അതിൽ 26 പേർ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ നാവികസേനയിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്നത് രാജ്യത്തെ സുരക്ഷാ സംവിധാനത്തിനു വലിയ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നു. ഉറിയിൽ ഉണ്ടായ ഈ സൈനികപ്രതികരണം ഭീകരശക്തികളോട് നിർഭയമായ പ്രതികരണമായാണ് കാണുന്നത്. സുരക്ഷാ സംവിധാനങ്ങൾ ജാഗ്രതയോടെ മുന്നേറ്റം തുടരുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കശ്മീരിലെ പരമ്പരാഗത വരുമാന സ്രോതസ്സാണ് ടൂറിസം. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഇപ്പോൾ സമാധാനം കൈവരിക്കുകയും സാധാരണ നിലയിലേക്ക് എത്തുന്നതും തിരിച്ചറിഞ്ഞ തീവ്രവാദികൾ ഇപ്പോഴും കശ്മീർ പ്രതിസന്ധിയിലാണെന്ന സന്ദേശം നൽകാനും വേണ്ടിയാണ് ഈ ആക്രമണം നടത്തിയതെന്നാണ് ഇൻ്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഇവിടെ മൂന്ന് പ്രധാന കാര്യങ്ങളുണ്ട്. പ്രധാനമന്ത്രി മോദി സൗദി അറേബ്യയിലായിരിക്കുമ്പോഴും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യയിലായിരിക്കുമ്പോഴും പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ കശ്മീർ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നതിനു തൊട്ടുപിന്നാലെയുമാണ് ഈ ഭീകര ആക്രമണം നടന്നിരിക്കുന്നത്. ലഷ്കർ-ഇ-തൊയ്ബയുടെ ഒരു ശാഖയായ ദി റെസിസ്റ്റൻസ് ഫോഴ്സാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. ആക്രമണത്തിന് പരമാവധി ശ്രദ്ധയും നേട്ടവും നേടുന്നതിനായി കൃത്യമാർന്ന സമയവും പ്രദേശവും ഭീകരർ തിരഞ്ഞെടുത്തു. ജമ്മുകശ്മീർ ഭീകരരുടെ സ്വദേശമാണെന്ന മിഥ്യാധാരണ നൽകാൻ പാകിസ്ഥാൻ മെനഞ്ഞ ഒരു സൃഷ്ടി മാത്രമാണ് ടിആർഎഫിന്റെ ഈ ആക്രമണം എന്ന് നിസംശയം പറയാനാകും. ഈ തീവ്രവാദികളുടെ മേലാളൻമാർ ഇപ്പോഴും പാകിസ്ഥാനിൽ ഇരുന്ന് ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ പാകിസ്ഥാന്റെ സൈനിക-ഇന്റലിജൻസ് വിഭാഗം സമ്മർദ്ദത്തിലാണെന്നും മാർച്ചിൽ ബലൂചിസ്ഥാനിൽ നടന്ന ട്രെയിൻ ഹൈജാക്കിൽ സംഭവിച്ചതിന് പ്രതികാരമായി ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ ആഗ്രഹിക്കുന്നു എന്നുമാണ്. ഒരു തെളിവുമില്ലാതെ പാകിസ്ഥാൻ ബലൂച് കലാപത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നുണ്ട്. കശ്മീർ ഇസ്ലാമാബാദിന്റെ കഴുത്തിലെ സിരയാണ് എന്ന മുനീറിന്റെ കഴിഞ്ഞ ആഴ്ചത്തെ വാദം പരിശോധിച്ച് നോക്കുമ്പോൾ ജമ്മുകശ്മീരിലെ ഒരു സുരക്ഷാ സംഭവത്തിന്റെ സൂചനയായി കാണാൻ സാധിക്കും. ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ കൈകാര്യം ചെയ്തത് പ്രാദേശികമായ സഹായത്തോടുകൂടിയുള്ള ലഷ്കറിന്റെ ചെറിയ ഗ്രൂപ്പുമാണ്. കശ്മീരിലെ സംയുക്ത സുരക്ഷാ വലയിൽ നിന്ന് രക്ഷപ്പെടാനും സുരക്ഷാ സേനയെ ദുർബലപ്പെടുത്താനും തീവ്രവാദികൾ നിരന്തരം അവരുടെ തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവർ എൽ‌ഒ‌സിക്ക് അപ്പുറത്തുനിന്നുള്ള പരമ്പരാഗത നുഴഞ്ഞുകയറ്റം മാറ്റിമറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *