Your Image Description Your Image Description

ഭീകരവാദത്തെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തിയതിനെ തുടർന്ന് സമാധാനം കളിയാടിയിരുന്ന കാശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹമാണ് കുറേക്കാലമായി കാണാൻ കഴിയുന്നത്. വേനലവധിയിലും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇതിലുള്ള അമർഷം കൂടിയാണ് ഇപ്പോഴത്തെ ആക്രമണത്തിനുള്ള പ്രേരണ. ആക്രമണത്തിന് ഇരയായ ചിലരെ അവരുടെ മതം തിരിച്ചറിഞ്ഞ ശേഷമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഭീകരവാദത്തിന് മതമില്ലെന്ന് കരുതുന്നവർ ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരാണ്. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് തന്റെ സർക്കാർ പിന്നോട്ടുപോകില്ലെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ നമ്മുടെ ശക്തിയെ വർധിപ്പിക്കുകയുള്ളൂവെന്നുമാണ് പ്രതികരിച്ചത്. ബോധവൽക്കരണം കൊണ്ടോ അനുനയിപ്പിക്കൽകൊണ്ടോ ഇസ്ലാമിക ഭീകരരെ സമാധാനത്തിന്റെ മാർഗ്ഗത്തിലേക്ക് കൊണ്ടുവരാൻ കഴിയില്ല. അവർക്ക് മനസ്സിലാവുന്നത് വെടിയുണ്ടകളുടെ ഭാഷ മാത്രമാണ്. വികസന പ്രവർത്തനങ്ങളിലൂടെ കശ്മീരിലെ സാധാരണക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതോടൊപ്പം മനുഷ്യ മൃഗങ്ങളായ ഭീകരരെ സർവ്വ ശക്തിയും ഉപയോഗിച്ച് അടിച്ചമർത്തുക തന്നെ വേണം. സമാധാനത്തിന്റെ ഇടവേളകളിൽ ജാഗ്രത കൈവിടാൻ പാടില്ല എന്ന പാഠമാണ് പഹൽ ഗാം നൽകുന്നത്. സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും കുറുക്കുവഴികളില്ല എന്ന പാഠം കൂടി ഉൾക്കൊള്ളേണ്ടതുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി യാത്ര ഒരു ദിവസം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരികെയെത്തി. സൗദിയിൽ നിന്നും മോദി എത്തിയത് വ്യക്തമായ തീരുമാനങ്ങളുമായാണ്. മുൻനിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഭീകരാക്രമണ വാർത്ത വിവരം പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി അടിയന്തര ഇടപെടലുകൾ നടത്തിയിരുന്നു. അഭ്യന്തര മന്ത്രി അമിത് ഷായെ ശ്രീനഗറിലാണ്. പാകിസ്ഥാനിൽ പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിലയിരുത്തൽ. അതിനിടെ പാകിസ്ഥാനെ ലക്ഷ്യമിട്ട് അതിർത്തിയിൽ ഇന്ത്യ ഷെൽ ആക്രമണം തുടങ്ങി. പഹൽഗാമിന് തൊട്ടടുത്ത മേഖലയിലാണ് ആക്രമണം നടത്തിയത്. ടറ്റാ പാനിയിലാണ് ഷെല്ലാക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ ഭീകരരെ ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ഭീകരർക്ക് തിരിച്ചടി നൽകാൻ എല്ലാ പിന്തുണയും ലോക രാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകും. അമേരിക്കയും ഇസ്രയേലും റഷ്യയും പിന്തുണ അറിയിച്ചിട്ടുണ്ട്. തിരിച്ചടിയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിക്കും. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ. രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി.ദക്ഷിണ കശ്മീരിൽ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. സൈനികവേഷത്തിലെത്തിയ ഭീകരർ സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) ഉത്തരവാദിത്തമേറ്റു. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. എന്നാൽ ടിആർഎഫിന് പിന്നിൽ ലക്ഷകർ ഇ തോയിബ എന്നാണ് വിലയിരുത്തൽ. ആളുകളെ തിരഞ്ഞുപടിച്ചാണ് കൊല നടത്തിയത്. ആളുകളുടെ ഐഡന്റിറ്റി കാർഡ് അടക്കം പരിശോധിച്ചാണ് കൊന്നത്. പോയിന്റ് ബ്ലാങ്കിലാണ് പലരേയും വെടിവച്ചത്. നിശബ്ദമായ കാടുകളും നീലിമയുള്ള തടാകങ്ങളും ഹരിതാഭമായ താഴ്‌വരകളുമുള്ള പഹൽഹാം ആക്രമണത്തിന് തെരഞ്ഞെടുത്തതിന് പിന്നിലും വിനോദസഞ്ചാരികളെ പിന്തിരിപ്പിക്കാനുള്ള ശ്രമമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *