‘ധോണി എന്ന പേര് കേള്‍ക്കുമ്പോള്‍ ആ വാക്കാണ് ഓര്‍ക്കുക’; പുകഴ്ത്തി എ ബി ഡിവില്ലിയേഴ്സ്

ന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിയെ ഐ.സി.സി ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണി വ്യക്തിപരമായും ടീമിന് വേണ്ടിയും സ്വന്തമാക്കിയ നേട്ടങ്ങളെ ബഹുമാനിച്ചാണ് ഈ ഉള്‍പ്പെടുത്തല്‍. തിങ്കളാഴ്ച്ചയാണ് ധോണിയെ ഐസിസി ഹാൾ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തിയത്. ധോണിയെ കൂടാതെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ നായകന്‍ ഗ്രെയിം സ്മിത്ത്, ഇതിഹാസ താരം ഹാഷിം അംല, മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍, മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ വെട്ടോറി, മുന്‍ പാകിസ്ഥാന്‍ വനിതാ ക്യാപ്റ്റന്‍ സന മിര്‍, ഇംഗ്ലണ്ടിന്റെ സാറാ ടെയ്ലര്‍ എന്നിവരെയും ഐസിസി പുതിയതായി ഹാള്‍ ഓഫ് ഫെയ്മിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താരത്തെ ഹാൾ ഓഫ് ഫെയ്മിൽ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പ്രശംസിച്ചുകൊണ്ട് ഐസിസി വീഡിയോ പുറത്തുവിട്ടിരുന്നു. ഒരുപാട് ക്രിക്കറ്റര്‍ ധോണിയെ കുറിച്ച് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. അതില്‍ മുന്‍ ഇന്ത്യന്‍ നായകനെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരമായ എ ബി ഡിവില്ലിവേഴ്സ് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ധോണി എന്ന പേര് ആലോചിക്കുമ്പോള്‍ തന്നെ റെസ്‌പെക്ട് എന്ന വാക്കാണ് ഓർമ്മ വരുന്നതെന്നാണ് എബിഡി പറഞ്ഞത്. ‘ധോണി എന്ന പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ റെസ്‌പെക്ട് എന്ന വാക്കാണ് ഓര്‍ക്കുക. വര്‍ഷങ്ങളോളം അദ്ദേഹം സ്വയം കൊണ്ടുനടന്ന രീതി, കളിച്ച രീതി, ആര്‍ക്കെതിരെയാണ് കളിക്കുന്നത്, എങ്ങനെ ബിഗ് മാച്ചില്‍ പെരുമാറണം എന്നൊക്കെ വ്യക്തമായി ധോണിക്ക് അറിയാം,’ എബിഡി പറഞ്ഞു.

അതേസമയം ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം ലഭിക്കുന്ന 11ാത്തെ ഇന്ത്യന്‍ ക്രിക്കറ്ററാണ് ധോണി. ‘ഇന്ത്യയ്ക്കായി 17,266 അന്താരാഷ്ട്ര റണ്‍സും, 829 പുറത്താക്കലുകളും, എല്ലാ ഫോര്‍മാറ്റുകളിലും 538 മത്സരങ്ങളും കളിച്ച ധോണിയുടെ കണക്കുകള്‍ മികവ് മാത്രമല്ല, അസാധാരണമായ സ്ഥിരത, ഫിറ്റ്‌നസ്, ദീര്‍ഘായുസ്സ് എന്നിവ പ്രതിഫലിപ്പിക്കുന്നു,’ ഐസിസി ഒരു പത്രക്കുറിപ്പില്‍ എഴുതി. ‘ഐ.സി.സി ഹാള്‍ ഓഫ് ഫെയിമില്‍ എന്റെ പേര് ഉള്‍പ്പെടുത്തിയത് മഹത്തരമായ ബഹുമതിയാണ്. വിവിധ തലമുറകളിലായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്ന വേദിയാണത്. എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം നിങ്ങളുടെ പേരും ഓര്‍മിക്കപ്പെടുന്നത് ഒരു അതിശയകരമായ അനുഭവമാണ്. മനസ്സില്‍ എക്കാലവും അഭിമാനത്തോടെ കൊണ്ടുനടക്കാവുന്ന ഒന്നാണിത്,’ ധോണി പറഞ്ഞതായി ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All