Your Image Description Your Image Description

സുരേഷ് ഗോപിയ്ക്ക് എന്ത് കണ്ടിട്ടാണ് ജനങ്ങൾ വോട്ട് ചെയ്തത് എന്നാണ് സംശയം. ഒരു മനുഷ്യൻ, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നേതാവ് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കുറച്ചു വിനയമൊക്കെ വേണം. ആരുടേയും മുൻപിൽ ഓച്ഛാനിച്ച് നിൽക്കണമെന്നല്ല പറഞ്ഞു വരുന്നത്. ഒരു മിനിമം മര്യാദയെങ്കിലും ആളുകളോട് വേണം. ജനങ്ങൾ നിങ്ങളുടെ വീട്ടിലെ ആളുകളോ നിങ്ങൾ ശമ്പളം കൊടുത്തു നിർത്തിയ ആളുകളോ അല്ല ഹേ. ആനപ്പുറത്തിരിക്കുന്ന പാപ്പാന്റെ ധാരണ തന്റെ നിയന്ത്രണത്തിൽ മാത്രമാണ് ആന എന്നാണ്.എന്നാൽ ആന ഒന്ന് നേരെ തിരിഞ്ഞു നിന്നാൽ മുള്ളിപ്പോകാവുന്നതേയുള്ളു.
എന്നും വാർത്താ മാധ്യമങ്ങൾക്കു മുൻപിൽ നിൽക്കാമെന്ന് സുരേഷ് ഗോപി ആർക്കോ വാക്കു കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. കഴിഞ്ഞു ദിവസം മാധ്യമങ്ങളോട് തട്ടിക്കയറി ട്രോൾ വാങ്ങിച്ചു ഒന്ന് തിരിഞ്ഞതേയുള്ളു. അപ്പോഴേക്കുമിതാ അടുത്ത പുകിൽ. രാജ്യ ഭരണമൊക്കെ കഴിഞ്ഞ കാര്യം കോവിയണ്ണൻ അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് ഇത്രേം ധാർഷ്ട്യം.
എറണാകുളം ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൽപ്പിച്ചത് . കഴിഞ്ഞ ദിവസം ജബർപൂർ വിഷയത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകരോടു ക്ഷുഭിതനായതിനെ കുറിച്ച് ഇന്നു മാധ്യമപ്രവർത്തർ ചോദിച്ചപ്പോൾ സുരേഷ് ഗോപി പ്രതികരിക്കാൻ വിസമ്മതിച്ചു. ഇതേ തുടർന്ന് മാധ്യമങ്ങളെ അവിടെനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ ഗസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇങ്ങേർക്കിത് എന്തിന്റെ കേടാണ്.

കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കമുള്ളവർ കൊച്ചിയിൽ എത്തുമ്പോൾ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗെസ്റ്റ് ഹൗസിലാണ്. ഇവിടെയെത്തുന്നവരുമായി മാധ്യമപ്രവർത്തകർ കൂടിക്കാഴ്ച നടത്താറുമുണ്ട്. ശനിയാഴ്ച രാവിലെ എത്തിയ സുരേഷ് ഗോപിയോടും പതിവു പോലെ പ്രതികരണം തേടിയെങ്കിലും മിണ്ടാതെ അദ്ദേഹം മുറിയിലേക്കു പോയി. ഇതിനു ശേഷമാണ് മാധ്യമങ്ങളെ ഗസ്റ്റ് ഹൗസിന്റെ ലോബിയിൽ നിന്നു പുറത്താക്കണമെന്ന് ഗൺമാൻ വഴി റിസപ്ഷനിസ്റ്റിനെ അറിയിച്ചത്.

വെള്ളിയാഴ്ച, ജബൽപുരിൽ വൈദികരെ മർദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടാണ് സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്.’എന്റെ നാവ് പോസ്റ്റ്‌മോർട്ടം ചെയ്‌തോളൂ. മനസ്സ് പോസ്റ്റ്‌മോർട്ടം ചെയ്യരുത്. ജബൽപൂരിൽ ഉണ്ടായ ആക്രമണം അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തിൽ പാലാ ബിഷപ്പിനെ കൊലപ്പെടുത്താൻ ചിലർ ശ്രമിച്ചില്ലേ. കേസെടുത്ത് അകത്ത് ഇടാൻ നോക്കിയില്ലേ. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം, മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർ ഫുൾ, സൗകര്യമില്ല പറയാൻ, ” എന്നാണ് സുരേഷ് ?ഗോപി പറഞ്ഞത്.
ചോദ്യം പ്രസക്തമാണല്ലോ എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ സൗകര്യമില്ല പറയാനെന്നും ജബൽപൂരിൽ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു. ഈ മറുപടിയാണല്ലോ പറയേണ്ടതെന്ന് മാധ്യമപ്രവർത്തകരുടെ മറുപടിക്ക് പിന്നാലെ സുരേഷ് ഗോപി പ്രകോപിതനായി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി, എന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയിൽ വഖഫ് ബിൽ ചർച്ചയ്ക്കിടെ, ജോൺ ബ്രിട്ടാസ് എംപിയുമായി സുരേഷ് ഗോപി വാക്‌പോര് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഈ വയസ്സാൻകാലത് ഇങ്ങേർക്കിതെന്തിന്റെ കെടാണാവോ. എല്ലാവരും പറ്റുന്ന കാലത് നല്ലതു പോലെ ജീവിച്ച് വയസ്സൻകാലമാവുമ്പോൾ അതിന്റെ പച്ചപ്പിൽ ഇരിക്കാൻ ആണ് നോക്കുന്നത്. ഇവിടെയൊരുത്തൻ ആയ കാലത്തു ആളുകളെ കൊണ്ട് നല്ലതു പറയിച്ച് വയസ്സായപ്പോ ചീത്ത വിളിപ്പിക്കുന്നു. ശെരിക്കും മാടമ്പള്ളിയിലെ മനോരോഗി നിങ്ങൾ ആണല്ലേ ?

Leave a Reply

Your email address will not be published. Required fields are marked *