Your Image Description Your Image Description

ഒടുവിൽ ദിവ്യ എസ് അയ്യർക്കെതിരെ പരാതി പോയിരിക്കുന്നു കേന്ദ്രസർക്കാരിന്. ദിവ്യ എസ് അയ്യർ എന്ന കേരളത്തിന്റെ പ്രിയപ്പെട്ട കളക്ടർ കുറച്ചുനാളായി വിവാദങ്ങളുടെ പിന്നാലെയാണ്. പിണറായി സർക്കാർ മികച്ച ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നും പിണറായി വിജയന് ഓരോ ജീവനക്കാരോടും ഉള്ള ഇടപെടലും ഓരോരുത്തർക്കും അനുവദിച്ചു നൽകുന്ന സ്വാതന്ത്ര്യവും ഒക്കെ പറഞ്ഞുകൊണ്ട് ദിവ്യസായർ മുന്നോട്ടുവന്നത് ഒരിക്കൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ച കാര്യമാണ് എന്നാൽ ഏറ്റവും വലിയ വിവാദമായത് ഒടുവിലത്തെ സംഭവമാണ് പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാജേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിച്ചപ്പോൾ ദിവ്യസായർ തന്റെ സഹപ്രവർത്തകനും സുഹൃത്തും എന്ന നിലയിലും പിണറായി വിജയനോടൊപ്പം നിലനിന്നിരുന്ന സമയത്തുള്ള ആത്മാർത്ഥ സേവനം നേരിൽ കണ്ടിട്ടുള്ള നിലയ്ക്കും കർണ്ണനോട് ഉപമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പുതിയ സ്ഥാനക്കയറ്റത്തിന് ആശംസകൾ അറിയിച്ചതാണ് വലിയ വിവാദമായത് . സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് ദിവ്യ അതിലുപരി സകലകലാവല്ലഭ കൂടിയാണ് എന്ന് പറയണം എഴുത്തിലും ഒക്കെ തന്റേതായ പ്രാവീണ്യം പുലർത്തിയിട്ടുള്ള ദിവ്യ അത് കിട്ടുന്ന വേദികളിൽ ഒക്കെ തെളിയിക്കുകയും ചെയ്യാറുണ്ട് എന്നാൽ ഇതിനൊക്കെ എതിരെ ശക്തമായ പല ആരോപണങ്ങളും ഇടയ്ക്കൊക്കെ രംഗത്ത് വന്നിരുന്നു ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥർ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല എന്ന വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പൊതുജനത്തിനോട് ഏറ്റവും ഇഴുകി ചേർന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്നതിന് പോസിറ്റീവായ രീതിയിൽ കണ്ടിരുന്ന വലിയൊരു വിഭാഗവും ദിവ്യയ്ക്ക് അനുകൂലമായി രംഗത്തുണ്ടായിരുന്നു. എന്നാൽ രാകേഷിനെ പ്രകീർത്തിച്ചത് കോൺഗ്രസ് പ്രസ്ഥാനത്തിനിടയിൽ വലിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കി. ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥ ചട്ടങ്ങൾ ലഭിച്ചുകൊണ്ട് ഒരു രാഷ്ട്രീയപാർട്ടിക്ക് അനുകൂലമായ തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചു എന്ന തരത്തിലാണ് ദിവ്യക്കെതിരെ ആരോപണങ്ങൾ ഉണ്ടായത്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയോടും താൻ ചായിവ് കാണിച്ചിട്ടില്ല എന്നും ഒരു സുഹൃത്തിനോടും കൂടെ തൊഴിൽ ചെയ്തിരുന്ന വ്യക്തിയോടും കാണിക്കേണ്ട സ്നേഹവും കടപ്പാടും കാണിച്ചു എന്ന് മാത്രമാണ് എന്നും ദിവ്യ വ്യക്തമാക്കിയിരുന്നു ഇതിനുമുമ്പും തന്നോടൊപ്പം ജോലി ചെയ്തിരുന്ന പലരുടെയും ജീവിതത്തിലെ ഉയർച്ചയിലും താഴ്ചയിലും ദിവ്യ ഇതേപോലെ വലിപ്പച്ചെറുപ്പം നോക്കാതെ കൂടെ നിന്ന പല പോസ്റ്റുകളും ദിവ്യ പങ്കുവച്ചു. ഞാനെന്റെ നിലപാടിലുറച്ചു നിൽക്കുമെന്നും ദിവ്യ പറഞ്ഞിരുന്നു. എന്നാൽ ദിവ്യക്കെതിരെ പരാതി കേന്ദ്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്നത് എൻ ഐ ഡി നേതാവും അഭിഭാഷകനുമായ കെ എം ഷാജഹാൻ ആണ് ,മുൻ കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പൊതുസമൂഹത്തിൽ ഇടപെട്ടതിനും സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നതിനും എതിരെയാണ് പരാതി കൊടുത്തിരിക്കുന്നത് രൂക്ഷമായ കൃത്യവിലോപങ്ങളാണ് പരാതിയിൽ ദിവ്യക്കെതിരെ പറഞ്ഞിരിക്കുന്നത്. അച്യുതനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയാണ് ഷാജഹാൻ. സമൂഹത്തിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഇടപെടൽ നടത്തി എന്നും ഒരു ഉദ്യോഗസ്ഥൻ ഉയർന്ന തലത്തിലുള്ള സമഗ്രത നിലനിർത്തേണ്ടതുണ്ട്, അതുവഴി അവർക്ക് അവരുടെ കീഴിൽ പ്രവർത്തിക്കുന്ന താഴ്ന്ന തലത്തിലുള്ള ഉദ്യോഗസ്ഥരിലും ജീവനക്കാരിലും അത്തരം സമഗ്രതയും അച്ചടക്കവും വളർത്താനും പരിശീലിപ്പിക്കാനും കഴിയും, ഈ കടമ നിയമപ്രകാരം വ്യക്തമായി നിയമാനുസൃതമായി നിർബന്ധമാക്കിയിരിക്കുന്നത് ദിവ്യ പാലിക്കുന്നില്ല എന്നും പരാതിയിൽ പറയുന്നു. രാഷ്ട്രീയപാർട്ടിയോട് യാതൊരു ബന്ധവുമില്ലാതെ പൂർണ്ണ സമഗ്രതയോടെ പ്രവർത്തിക്കേണ്ട ഐഎഎസ് ഉദ്യോഗസ്ഥ തന്റെ നടപടിയിൽ വീഴ്ച വരുത്തി എന്ന ഗുരുതര ആരോപണം പരാതിയിലുണ്ട്.ഇന്ത്യൻ സർക്കാരിന്റെ ചെലവിൽ, വിലകുറഞ്ഞ പബ്ലിസിറ്റിയിൽ നിന്ന് അനാവശ്യമായി ലാഭം നേടുന്നതിനായി,സിനിമാ അഭിനയം തന്റെ കരിയർ ആയി തിരഞ്ഞെടുക്കാനുള്ള ഉദ്ദേശ്യത്തോടെ വിഡ്ഢിത്തവും രസകരവും അശ്രദ്ധവുമായ വീഡിയോ റീലുകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു എന്നും പരാതിയിൽ പറയുന്നുണ്ട് ഇതിന് തെളിവായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പല വീഡിയോകളും പോസ്റ്റുകളും പരാതിയോടൊപ്പം ചേർത്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *