Your Image Description Your Image Description

കത്തോലിക്കാ സഭാ നേതൃത്വത്തിൽ കൂടി വളർന്നു വന്ന അൽമായ നേതാക്കളെ പരിഗണിക്കുന്നതിൽ രാഷ്ട്രീയപ്പാർട്ടികൾ പരാജയം തന്നെയാണ് . ഒന്നല്ല എല്ലാ രാഷ്ട്രീയപ്പാർട്ടികളും യഥാർത്ഥ സഭാ മക്കളെ പരിഗണിക്കുന്നില്ല ,ക്രൈസ്തവരുടെ ഇടയിൽ പ്രവർത്തിച്ചു വളർന്നു വന്ന അൽമായ നേതാക്കളെ ഗൗരവത്തോടെ പരിഗണിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിഞ്ഞിട്ടില്ല.

കോൺഗ്രസ്സ് കെ പി സി സി പ്രസിഡന്റിനെ നിയമിച്ചു , പുറത്തുള്ള പ്രചാരണം കത്തോലിക്കാനാണെന്നാണ് , ശരിയാ കത്തോലിക്കാനാ , എന്നാൽ കത്തോലിക്കാ സഭയുടെ വളർന്നുവന്നയാളല്ല , സഭയുടെ ഒരു സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടില്ല ,

അതുപോലെയാണ് എല്ലാ പാർട്ടികളും ,ഹലാല്‍, ലൗജിഹാദ് തുടങ്ങിയ വിഷയങ്ങളുയര്‍ത്തി ക്രിസ്ത്യാനികളുടെ സംരക്ഷകരായി ചമഞ്ഞിറങ്ങിയിരിക്കുന്ന സംഘപരിവാര്‍ ശക്തികളും, കത്തോലിക്കാസഭയുടെ അൽമായ നേതാക്കളെ വരുതിയിലാക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളും വിജയിക്കില്ല.

ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഒരുക്കിയ
കെണിയില്‍ ക്രൈസ്തവരായ യുവാക്കള്‍ വീണുപോയി എന്നതാണു യാഥാര്‍ത്ഥ്യം. അതായത്, ക്രൈസ്തവ യുവാക്കളുടെയിടയിലെ ‘ഹലാല്‍’ വിരുദ്ധ മുന്നേറ്റങ്ങള്‍ നിയന്ത്രിക്കുന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ്.

സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പ്രത്യക്ഷമായും, കമ്മ്യൂണിസ്റ്റുകള്‍ മറഞ്ഞിരുന്നും നിയന്ത്രിക്കുന്ന ഈ മുന്നേറ്റത്തിന് ആത്മീയതയുമായി ഒരു ബന്ധവുമില്ല എന്ന സത്യം ക്രൈസ്തവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍, കേരളത്തിലെ ക്രൈസ്തവരുടെമേല്‍ വന്നുഭവിക്കാനിരിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല!

ഇപ്പോള്‍ തങ്ങളുടെ രക്ഷകരെന്ന വ്യാജേന രംഗത്തിറങ്ങിയിരിക്കുന്നവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം വളര്‍ത്തലല്ല, തകര്‍ക്കലാണ് എന്ന സത്യവും ക്രൈസ്തവര്‍ തിരിച്ചറിയണം. തങ്ങളോട് അല്പമെങ്കിലും അനുഭാവപൂര്‍വ്വം പെരുമാറുന്നവരെക്കൂടി ശത്രുപക്ഷത്താക്കാന്‍ മാത്രമേ ക്രൈസ്തവര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് കാരണമാകു.

സഭകളില്‍ നുഴഞ്ഞുകയറി ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ‘ഇല്ല്യുമിനാറ്റി-ഫ്രീമേസണ്‍’ ആശയങ്ങളുടെയും പിന്നില്‍ ആർ. എസ്.എസ് വക്താക്കളാണ് . ഇതിനെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ സമീപഭാവിയില്‍ത്തന്നെ ക്രൈസ്തവര്‍ വലിയ വില നല്‍കേണ്ടിവരും. ക്രൈസ്തവസഭകള്‍ ഇന്ന് എത്തിനില്‍ക്കുന്ന ദാരുണമായ അവസ്ഥയെക്കുറിച്ചും, അതിന്റെ നാള്‍വഴികളെക്കുറിച്ചും കൃത്യതയോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഹലാല്‍’ വിരുദ്ധ പ്രചാരണങ്ങളുടെ ദിശാമാറ്റത്തില്‍ നിന്നുതന്നെ നമുക്കു തുടങ്ങണം . ഇന്ന് ‘ഹലാല്‍’ ബഹിഷ്കരണ സന്ദേശവുമായി രംഗത്തിറങ്ങിയിരിക്കുന്നത് ഹിന്ദുസംഘടനകളും വർഗീയവാദികളും സഭയുമായി ബന്ധമില്ലാത്ത ചില ക്രൈസ്തവരുടെ പേരും പറഞ്ഞു നടക്കുന്ന സംഘടനകളുമാണ്.

ക്രിസ്തീയതയെ ഉന്മൂലനം ചെയ്യാന്‍ പല വേഷങ്ങളില്‍ അവന്‍ ലോകത്തു വ്യാപരിക്കുന്നു. ക്രിസ്തീയതയ്ക്കെതിരേ വിജാതിയ മതങ്ങളെ ശക്തിപ്പെടുത്തുക എന്ന ശൈലിയും സംഘപരിവാർ ശക്തികൾ അവലംബിക്കാറുണ്ട്. ക്രിസ്തുമതത്തിന്റെ പ്രതിയോഗികളെ ശാക്തീകരിക്കുന്ന സംഘപരിവാർ കുതന്ത്രം തിരിച്ചറിയാന്‍ ക്രൈസ്തവനാമധാരികള്‍ക്കു കഴിയാത്തതാണ് ക്രൈസ്തവസഭകള്‍ നേരിടുന്ന ഒരു പ്രശ്നം.

സഭകളുടെയുള്ളില്‍ നുഴഞ്ഞുകയറിയ ഈ ചിന്താഗതിക്കാര്‍ ഇന്ന് സഭകളുടെ നേതൃത്വം ഏറ്റെടുത്തതും പ്രശ്നംതന്നെയാണ്. അവരുടെ അജണ്ട നടപ്പാക്കാന്‍ എല്ലാ സഹായവും ഇവര്‍ ചെയ്തുകൊടുക്കുന്നു.
രക്ഷകരുടെ വേഷത്തില്‍ കടന്നുവരുന്ന ഈ രക്തദാഹികളെ തിരിച്ചറിഞ്ഞ് ബഹിഷ്ക്കരിക്കാന്‍ ഇനിയും തയ്യാറാകുന്നില്ലെങ്കില്‍, ദുരന്തത്തിന്റെ വ്യാപ്തി ആരും ചിന്തിക്കുന്നതിനേക്കാള്‍ വലുതായിരിക്കും എന്നകാര്യത്തില്‍ സംശയം വേണ്ടാ!

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനും വിവാഹത്തിനും കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന സാമ്പത്തിക സഹായം കേരളത്തില്‍ ആര്‍ക്കൊക്കെ ലഭിച്ചിട്ടുണ്ട് !? ഇസ്ലാംമതക്കാര്‍ക്ക് അത് നേടിക്കൊടുക്കാന്‍ അവരുടെയിടയില്‍ സമുദായസ്നേഹികളുണ്ട്. എന്നാല്‍, ക്രൈസ്തവസഭകളിലെ വിശ്വാസികള്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആരുമില്ല.

ന്യൂനപക്ഷത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളുടെയും ഗുണഭോക്താക്കള്‍ ആരാണ് ? ക്രൈസ്തവർ ചിന്തിക്കണം. ക്രൈസ്തവ നേതാക്കളെ ഉപയോഗിച്ച് വലിച്ചെറിയുന്ന സംഘപരിവാർ വലകളെ ക്രൈസ്തവർ തിരിച്ചറിയണം.

എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തിയും ഫെഡറലിസത്തെ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വര്‍ഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ക്രൈസ്തവ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *