Your Image Description Your Image Description

ഇന്ത്യയിലെ പാവപ്പെട്ട കർഷകരുടെ വയറ്റത്തടിച്ച് മോദി സർക്കാരിന്റെ പുതിയ തീരുമാനം നടപ്പിലാക്കുന്നു. അമേരിക്ക പോലെയുള്ള വൻകിട രാജ്യങ്ങൾക്ക് ഇന്ത്യയെ തീറെഴുതി കൊടുക്കുകയാണ് ഇതുവഴി മോദി ചെയ്യുന്നത്. കാർഷിക രാജ്യമായ ഇന്ത്യയെ അമേരിക്കൻ വിപണിക്ക് അജീവനാന്തം തൂക്കി വിൽക്കാനുള്ള നടപടിയുമായാണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്. ഇതുവഴി ഇന്ത്യയിലെ പാവപ്പെട്ട കർഷകരുടെ ജീവിതം വഴിമുട്ടും എന്ന് ഉറപ്പാണ്. അമേരിക്കയുടെ പ്രതികാര ചുങ്കത്തിൽ നിന്ന് രക്ഷനേടാൻ എന്ന പേരിൽ ട്രംപിന്റെ വലിയ ആവശ്യങ്ങൾക്ക് മുഴുവൻ തലകുലുക്കി സമ്മതം നൽകുകയാണ് മോദി ചെയ്യുന്നത്. ഇതുവഴി ഇന്ത്യൻ വിപണി ആകമാനം അമേരിക്കൻ കുത്തകയായി തീരുമെന്ന കാര്യം സംശയമില്ല. ഇന്ത്യയിലെ പാവപ്പെട്ട കർഷകർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളെല്ലാം വിറ്റഴിക്കാൻ കഴിയാതെ ചീഞ്ഞളിഞ്ഞു പോകും എന്ന് ഉറപ്പിക്കാം.പ്രതികാരച്ചുങ്കത്തിൽ ട്രംപ്‌ 90 ദിവസം സാവകാശം നൽകിയതോടെ അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ നടപടികൾക്ക്‌ വേഗംകൂട്ടി കേന്ദ്രസർക്കാർ. ഇന്ത്യയിലെ കൃഷി, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽസ്‌ മേഖലകൾക്ക്‌ വലിയ ഭീഷണി ഉയർത്തുന്ന വ്യാപാരകരാർ ഉടൻ യാഥാർഥ്യമാക്കി അമേരിക്കയുടെയും ട്രംപിന്റെയും പ്രീതി പിടിച്ചുപറ്റാനാണ്‌ നീക്കം.
ഇതിലൂടെ പ്രതികാരച്ചുങ്കത്തിൽനിന്ന്‌ രക്ഷനേടാമെന്നും മോദിസർക്കാർ കണക്കുകൂട്ടുന്നു. ഈ വർഷമൊടുവിൽ വ്യപാരകരാറിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായിരുന്നു അമേരിക്കയുമായി ധാരണ. എന്നാൽ, 90 ദിവസത്തിനകം കരാർ ഭാഗികമായി നടപ്പാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണിപ്പോൾ. ഒരോ മന്ത്രാലയവും തീരുവ വെട്ടിക്കുറയ്‌ക്കാവുന്ന അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വിശദപട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്‌. അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണി പിടിച്ചടക്കണമെന്നതിൽ ട്രംപിന്‌ നിർബന്ധമുണ്ട്‌. ഭക്ഷ്യസുരക്ഷ, ചെറുകിട കർഷകരുടെ ഉപജീവനം ഉൾപ്പടെയുള്ള മറുവാദങ്ങൾക്ക്‌ പ്രസക്തിയില്ലെന്നും വാദിക്കുന്നു.
വ്യാപാരകരാര്‍ വന്നാല്‍ അമേരിക്കയിൽനിന്ന്‌ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യഉൽപ്പന്നങ്ങളുടെ കുത്തൊഴുക്കുമുണ്ടാകും. മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപരമായ പരിരക്ഷ ഇല്ലാത്ത രാജ്യത്തെ കർഷകരുടെ അവസ്ഥ കൂടുതൽ ദുരിതമാകും.
സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായാലും പ്രതികാരച്ചുങ്കത്തിൽനിന്ന്‌ ഇന്ത്യയെ ട്രംപ്‌ ഒഴിവാക്കുമോയെന്നത്‌ കണ്ടറിയണം. 2019ൽ യുഎസ്‌എംസിഎ കരാർ ഒപ്പിട്ടിട്ടും മെക്‌സിക്കോയ്‌ക്കും കാനഡയ്‌ക്കും ട്രംപ്‌ വലിയ തീരുവ ചുമത്തി. ഈ സാഹചര്യത്തിൽ, അമേരിക്കൻ സമ്മർദത്തിന്‌ വിധേയരായി ആഭ്യന്തര ഉൽപ്പാദനത്തിന്‌ വെല്ലുവിളി ഉയർത്തുന്ന സ്വതന്ത്ര വ്യാപാരകരാർ വേഗത്തിൽ ഒപ്പിടുന്നത്‌ ആത്മഹത്യാപരമാണെന്ന്‌ നയരൂപീകരണ ബുദ്ധികേന്ദ്രമായ GTRIചൂണ്ടിക്കാട്ടി.തീരുവ ഇളവിനായി വരിനിൽക്കുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ്‌ ഇന്ത്യയെന്ന്‌ അമേരിക്ക പറഞ്ഞു. വിയറ്റ്‌നാം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന്‌ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട്‌ ബെസന്റ്‌ പറഞ്ഞു.ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാഷ്ട്രങ്ങളും ഇളവ്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിപണിയിൽ അമേരിക്കയ്ക്ക്‌ ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളെല്ലാം തിരിച്ചടി നേരിടുമെന്നും ബെസന്റ്‌ പറഞ്ഞു.അദാനിയും അംബാനിയും പോലുള്ള കുത്തക മുതലാളിമാർക്ക് ഇന്ത്യയുടെ പൊതുസമ്പത്തെല്ലാം വിറ്റഴിച്ചതിനുശേഷം ഇന്ത്യൻ വിപണിനെ പോലെയുള്ള അമേരിക്കൻ രാജ്യങ്ങളുടെ കാൽക്കീഴിൽ വെച്ചുകൊടുക്കുകയാണ് മോദി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഭരണം അവസാനിപ്പിച്ച് ഇന്ത്യയുടെ തലപ്പത്ത് നിന്ന് ഇറങ്ങുമ്പോൾ ഇന്ത്യയിലെ ഉപ്പു ചിരട്ട വരെ കുത്തക മുതലാളിമാരുടെയും രാജ്യങ്ങളുടെയും കയ്യിലിരിക്കും എന്ന കാര്യം ഉറപ്പാണ്. ഒരിക്കൽ ഒട്ടകത്തിന് ഇടം കൊടുത്തത് പോലെ ഇന്ത്യയിൽ ഇടം കൊടുത്ത് ഗതികെട്ടാണ് ഒടുവിൽ സമരഹലങ്ങളിലൂടെ വിദേശ ശക്തികളിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തത്. ഇപ്പോൾ വീണ്ടും വിദേശ ശക്തികൾക്ക് തന്നെ ഇന്ത്യയുടെ ആധാരം പണയം വയ്ക്കുവാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് മോദി.

Leave a Reply

Your email address will not be published. Required fields are marked *