Your Image Description Your Image Description

പ്രേക്ഷകർ കണ്ടത് തിരുവനന്തപുരം പാളയം മാർക്കറ്റിലെ ഇന്നത്തെ അവസ്ഥയാണ്, മാർക്കറ്റിൽ മീൻ വിൽക്കുന്നവരുടെ എണ്ണവും കുറവ് , വാങ്ങാൻ വരുന്നവരുടെയും എണ്ണം കുറവ് , ഈ അടുത്തകാലത്തൊന്നും പാളയം മാർക്കറ്റ് ഇതുപോലെ തിരക്കില്ലാത്ത ആളൊഴിഞ്ഞു കണ്ടിട്ടില്ല .

മിക്കവരും മൽസ്യം വാങ്ങിക്കുന്നില്ല , എല്ലാവര്ക്കും ജീവനിൽ പേടി , കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് സ്ഥിതി.
അറബിക്കടലിൽ ആലപ്പുഴ തീരത്തിനടുത്ത് ചരക്ക് കപ്പൽ മുങ്ങിയതിന് ശേഷമാണ് മൽസ്യവ്യാപാരം നിലച്ചത് . മുങ്ങിയ കപ്പലിൽ നിന്ന് ഗുരുതരമായ രാസമാലിന്യം വെള്ളത്തിൽ കലർന്നതായാണ് സംശയം.

മുങ്ങിയ കപ്പലിൽ അതീവ അപകടകരമായ രാസവസ്തുക്കളുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത് . കണ്ടെയ്‌നറുകളിൽ ഒന്നിൽ ഫിനൈൽ-പി-ഫിനൈലിൻ ഡയമിൻ എന്ന രാസവസ്തുവുണ്ടെന്നാണ് വിവരം. 840 കടലാസ് പൊതികളിലായി 21,000 കിലോഗ്രാം രാസവസ്തുവാണുള്ളത്.

ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കാവുന്നതാണ് ഈ കെമിക്കൽ . കപ്പലുകളിൽ നിന്നുള്ള എണ്ണ, രാസവസ്തു ചോർച്ചകൾ തടയാൻ ലക്ഷ്യമിട്ടുള്ള, ഇംഗ്ലണ്ട് ആസ്ഥാനമായ സംഘടനയാണു മുന്നറിയിപ്പ് നൽകിയത്.

ഈ രാസവസ്തു വയറ്റിലെത്തിയാൽ അപകടമാണ്. തൊലിപ്പുറത്തു തട്ടിയാലും അസ്വസ്ഥതയുണ്ടാക്കും. പ്രത്യുൽപാദന പ്രശ്നങ്ങൾക്കും ഇതു കാരണമാകും. ഇതടങ്ങിയ കണ്ടെയ്നർ തീരത്തെത്തിയാൽ തൊട്ടടുത്ത് ആളുകൾ പോകുന്നത് വിലക്കണം, എളുപ്പം തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ അഗ്നിശമന സംവിധാനങ്ങൾ കരുതണം തുടങ്ങിയ നിർദേശങ്ങളും സംഘടന നൽകുന്നു. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ രാസവസ്തുക്കൾ കടലിൽ കലരുന്നതു പ്രതിസന്ധി സൃഷ്ടിക്കും.

രാസവസ്‌തുക്കളുള്ള കണ്ടെയ്‌നറുകൾ കപ്പലിൽത്തന്നെയാണെന്നാണ് അനുമാനിക്കുന്നത് . അവ ഉയർത്തിയെടുത്താൽ അപകടസാദ്ധ്യത ഒഴിവാക്കാം. രാസവസ്‌തുക്കൾ കടലിൽ കലർന്നാൽ ദീർഘകാല പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകും.

പെട്രോളിയം ഉത്പന്നങ്ങൾ, കടലിന്റെ അടിത്തട്ടിലെ ജൈവവ്യവസ്ഥയെ തകരാറിലാക്കും. ചെറുജീവികൾ, ലാർവകൾ, മുട്ടകൾ തുടങ്ങിയവ നശിക്കും. കടൽ സമ്പത്തിന്റെ ഏറ്റവും നിർണായകവും പ്രധാനവുമായ അടിത്തട്ടിൽ രാസവസ്‌തുക്കൾ കലരാതിരിക്കാൻ നടപടികൾ ആവശ്യമാണ് .

Leave a Reply

Your email address will not be published. Required fields are marked *