Your Image Description Your Image Description

സുരേഷ് ഗോപി അഭിഭാഷക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞ സെന്‍സര്‍ നടപടിയെ രൂക്ഷമായി വിമർശിച്ച് രഞ്ജി പണിക്കർ. ചിത്രത്തിൽ ഉപയോഗിച്ച ജാനകി എന്ന പേരാണ് സെൻസർ ബോർഡിനെ റീലീസ് തടയൽ നടപടിയിലെത്തിച്ചത്. ദൈവത്തിന്റെ പേരായതിനാല്‍ സിനിമയ്ക്ക് ജാനകി എന്ന പേരിടാന്‍ സാധിക്കില്ലെന്ന വാദമാണ് സെൻസർ ബോർഡ് മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ നാളെ കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പര്‍ ഇട്ട് വിളിക്കേണ്ടി വരുമെന്ന് രഞ്ജി പണിക്കര്‍ പ്രതികരിച്ചത്.

കൂടാതെ നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലുമൊക്കെ അര്‍ത്ഥത്തില്‍ ദൈവ നാമവുമായി ബന്ധപ്പെട്ടതാണ് എന്നും അദ്ദേഹം ഫെഫ്ക നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ ചിത്രത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി ഫെഫ്ക അറിയിച്ചു. ഇതിന്റെ ഭാഗമായി സിബിഎഫ്‌സി റീജിയണല്‍ ഓഫീസിന് മുന്നില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് സമരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *