Your Image Description Your Image Description

ന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ വാഹനാപകടത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരത്തെ ചികിത്സിച്ച ഡോക്ടര്‍. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്തിനെ പ്രശസ്ത ഓര്‍ത്തോ സര്‍ജനായ ദിന്‍ഷോയുടെ നേതൃത്വത്തിലാണ് ചികിത്സിച്ചത്. അപകടത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോള്‍ ഇനിയെനിക്ക് ക്രിക്കറ്റ് കളിക്കാന്‍ പറ്റുമോയെന്നാണ് പന്ത് ചോദിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു.

‘അപകടത്തിന് പിന്നാലെ കാറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ഗ്ലാസിലും മറ്റും ഉരഞ്ഞ് പുറകുവശത്തെ തൊലിയും മാംസവും കുറെ നഷ്ടമായി. കാർ കീഴ്മേൽ മറിഞ്ഞതിന് ശേഷം തീപിടിക്കുകയായിരുന്നു. ഇത്തരം അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ പന്തിന്‍റെ നാഡികൾക്കും രക്ത ധമനികൾക്കും വലിയ പരിക്കില്ലാത്തത് രക്ഷയായി’, ഡോക്ടർ പറഞ്ഞു.

‘എന്റെയടുത്തെത്തുമ്പോൾ അദ്ദേഹത്തിന്റെ വലതു കാല്‍മുട്ട് സ്ഥാനം തെറ്റിക്കിടക്കുകയായിരുന്നു. കാലിൽ നിറയെ വലുതും ചെറുതുമായ മുറിവുക‌ളുണ്ടായിരുന്നു. ചർമ്മത്തിന്റെ മുകൾഭാഗം ഏതാണ്ട് മുഴുവനായും ഇളകി മാറിയിരുന്നു’, ഡോക്ടർ പ്രതികരിച്ചു

ബോധം തിരിച്ചുകിട്ടിയതിന് ശേഷം ഇനി കളിക്കാനാകുമോയെന്നായിരുന്നു പന്ത് ആദ്യം ചോദിച്ചത്. എന്നാൽ അദ്ദേഹത്തിന്‍റെ അമ്മയുടെ ചോദ്യം മറ്റൊന്നായിരുന്നു. തന്റെ മകൻ എഴുന്നേറ്റു നടക്കുമോയെന്നായിരുന്നു അമ്മ ചോദിച്ചത്. നാലു മണിക്കൂര്‍ സമയമെടുത്താണ് 2023 ജനുവരിയിൽ പന്തിന്റെ കാൽമുട്ടിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. പിന്നീട് നാല് മാസങ്ങൾക്ക് ശേഷമാണ് ക്രച്ചസിന്റെ സഹായമില്ലാതെ അദ്ദേഹം നടന്നു തുടങ്ങിയത്. അപ്പോഴും പന്തിന് ക്രിക്കറ്റ് കളിക്കാൻ കഴിയുമോയെന്ന് ഞങ്ങൾ‌ ഡോക്ടർമാർക്കുപോലും സംശയമായിരുന്നു’, ഡോക്ടർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *