ഇറാൻ: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 4 ന് ആരംഭിച്ച് ജൂലൈ 9 ന് അദ്ദേഹത്തിന്റെ ജന്മനാടായ വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരമായ മഷാദിൽ സംസ്കരിക്കുന്നതോടെ അവസാനിക്കും.
ഫെബ്രുവരി 28 ന് ടെഹ്റാനെതിരെ ഇസ്രായേലും യുഎസും നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിവസം തന്നെ 86 കാരനായ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു. 36 വർഷമായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തലവനായി ഖമേനി സേവനമനുഷ്ഠിക്കുകയായിരുന്നു.
നിലവിൽ ജൂലൈ 4 മുതൽ ജൂലൈ 9 വരെയുള്ള തീയതികളിലാണ് ഇറാന്റെ വിവിധ നഗരങ്ങളിലായി വിപുലമായ വിടവാങ്ങൽ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാലത്തെ നയതന്ത്ര ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ ക്ഷണം.
ജൂലൈ 4, 5: ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്സിൽ പൊതുദർശനം.
ജൂലൈ 6: ടെഹ്റാനിൽ വിലാപയാത്രയും ഔദ്യോഗിക സംസ്കാര ചടങ്ങുകളും.
ജൂലൈ 7: പുണ്യനഗരമായ ഖോമിൽ (Qom) അനുസ്മരണ ചടങ്ങുകൾ.
ജൂലൈ 8: ഇറാഖിലെ ഷിയാ പുണ്യകേന്ദ്രങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ.
ജൂലൈ 9: ഖമേനിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ മസ്ജിദിൽ ഭൗതികശരീരം അടക്കം ചെയ്യും.
