Your Image Description Your Image Description

ലർക്ക് ഒരു വിചാരം ഉണ്ട് തങ്ങൾ പറയുന്ന ചില പ്രസ്താവനകൾക്ക് ഒരു സ്വീകാര്യം കിട്ടിയെന്ന് കരുതി തൻ്റെ ചിന്തയിൽ വരുന്ന എല്ലാം നൂറു ശതമാനം ശരിയാണെന്നും ജനങ്ങൾ അത് ഏറ്റെടുക്കുമെന്നും. അത് വാലും തലയുമില്ലാതെ അനവസരത്തിൽ പ്രയോഗിച്ചാൽ അത് ദോഷം ആണെന്ന് മനസ്സിലാക്കാൻ ഇവർക്ക് കഴിയാതെ പോകുന്നു. അഖിൽ മാരാർ കഴിഞ്ഞ ദിവസം തന്റെ സമൂഹ അംധ്യ്മാ അക്കൗണ്ടുകളിൽ ഒരു വീഡിയോ പങ്കു വെച്ചിരുന്നു. അത്യന്തം ദേശ വിരുദ്ധ പരമായ കാര്യങ്ങളാണ് ആ വിഡിയിൽ പങ്കുവെച്ചിരിക്കുന്നത്. വാൻ വിമർശനം ഉയർന്നു വന്നതോടെ പോസ്റ്റ് മുക്കി മാരാർ ഓടുകയും ചെയ്തു, ഇപ്പോഴിതാ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തി ടെലിവിഷൻ താരം അഖിൽമാരാരുടെ പേരിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷൻ അനീഷ് കിഴക്കേക്കര പരാതി നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പഹൽഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തിൽ ഫെയ്സ്ബുക്കിലിട്ട അഖിൽമാരാരുടെ പോസ്റ്റ് സംബന്ധിച്ചാണ് പരാതി നൽകിയത്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ളതാണ് അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനുമായി ഇന്ത്യ വെടിനിർത്തൽ ധാരണയിലെത്തിയതിനെതിരെ അഖിൽ സാമൂഹ്യ മാധ്യമം വഴി പ്രതികരിച്ചിരുന്നു. മൂന്നാം കക്ഷി ഇടപെടലിനെ തുടർന്ന് പാകിസ്താനെതിരായ പോരാട്ടത്തിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തർക്കവും വേണ്ട. എന്നാലത് ആത്മാഭിമാനം അമേരിക്കയ്ക്ക് പണയം വെച്ചിട്ടാവരുത് എന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. യുക്രൈൻ പോലൊരു രാജ്യം പോലും അമേരിക്ക പറഞ്ഞത് കേട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മോദിയെയും അഖിൽ വിമർശിച്ചിരുന്നു. ഈ പോസ്റ്റ് വിവാദമായതിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്തു. ഇങ്ങനെ നീക്കം ചെയ്ത പോസ്റ്റിന്റെ പേരിലാണ് അഖിലിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരിക്കലും അഖിൽ മാരാർ എന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു വീഡിയോ ആയിരുന്നു ഇത്. ആ വിഡിയോയിൽ അഖിൽ മാരാർ പറയുന്നത് ബലൂച് ലിബറേഷൻ ആർമിക്ക് ഇന്ത്യ ആയുധം എത്തിച്ചു നൽകി എന്നൊക്കെയെയാണ്, അതിനു ശേഷം അവരെ ഇന്ത്യ വഞ്ചിച്ചു എന്നാണ് അഖിൽ മാരാർ പറയുന്നത്. എന്നാൽ ഇങ്ങനൊരു വിവരം അഖിലിന് എവിടുന്ന് കിട്ടി എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. രാജ്യത്തിൻറെ പ്രധാനമന്ത്രിയെ അടക്കം അങ്ങേയറ്റം അപമാനിക്കുന്ന രീതിയിൽ ഉള്ള ഒരു വീഡിയോ ആണ് അഖിൽ മാരാർ പങ്കുവെച്ചത്. ഒരു കാര്യം മാത്രം പറഞ്ഞു കൊള്ളട്ടെ ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത അഭിപ്രായ പ്രകടനമാണ് താങ്കൾ നടത്തിയത്, രാഷ്ട്രീയപരമായി എതിർപ്പ് പ്രകടിപ്പിക്കാം പക്ഷെ താങ്കളുടെ അഭിപ്രായം രാജ്യം എടുത്ത തീരുമാനത്തിൽ സംശയം പ്രകടിപ്പിക്കുന്നതായിരുന്നു. എല്ലാം അറിഞ്ഞിട്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അധിക്ഷേപിക്കുക അതിലൂടെ കോൺഗ്രസ്‌ പാർട്ടിയുടെ തീർന്നു പോയ മൈലേജ് വർദ്ധിപ്പിക്കുന്ന കണ്ണിയിൽ അംഗമാകുക എന്ന ലക്ഷ്യം വച്ചുള്ള പോസ്റ്റുകൾ സൃഷ്ടിക്കുക വഴി താങ്കൾ ചെയ്യുന്നത് ഈ രാഷ്ട്രത്തിന്റെ പുരോഗതിക്ക് താങ്കളെകൊണ്ടാകുന്ന രീതിയിൽ തടയിടുക എന്ന ദുഷ്പ്രവൃത്തിയാണ് ചെയ്യുന്നത്. ജീവൻ പണയപ്പെടുത്തി കുറച്ച് ആളുകൾ യുദ്ധമുഖത്ത് നിൽക്കുമ്പോൾ ശീതീകരിച്ച മുറിയിലിരുന്ന് വിവരമില്ലായ്മ വിളിച്ചു പറഞ്ഞതുകൊണ്ടാണ് താങ്കൾ എതിർക്കപ്പെട്ടത് ഇവിടെ ബിജെപിയും കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇല്ലാതായാൽ ഒരു ചുക്കും സംഭവിക്കില്ല പക്ഷേ വീടും നാടും ത്യജിച്ചു കൊണ്ട് രാജ്യത്തിനുവേണ്ടി സൈന്യം ഒരു പോർമുഖത്ത് നിൽക്കുമ്പോൾ അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് വരരുത് ഇനിയെങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *