Your Image Description Your Image Description

തിരുവനന്തപുരം : വെർച്വൽ അറസ്റ്റിന്റെ പേരിൽ 20 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. തിരുനെൽവേലി കുലശേഖരപ്പെട്ടി സ്വദേശി പേച്ചികുമാർ (27), തെങ്കാശി മാതാപുരം സ്വദേശി പി ക്രിപ്സൺ (28) എന്നിവരെയാണ് സൈബർ പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയിൽ നിന്നാണ് പണം തട്ടിയത്.പൊലീസ് യുണിഫോം ധരിച്ചാണ്‌ സംഘം വാട്‌സാപ്‌ കോൾ ചെയതത്‌. വെർച്വൽ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച് 12 ദിവസത്തോളം വിളിച്ച് ഭീഷണിപ്പെടുത്തി. അഷ്റഫിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തതായി വിശ്വസിപ്പിച്ചാണ്‌ പണം തട്ടിയത്.

വിശദ പരിശോധനയ്ക്ക് അക്കൗണ്ടിലേക്ക് പണം അയച്ചുതരണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് പണം അയച്ചുകൊടുത്തത്. വിശ്വാസം നേടിയെടുക്കാൻ അറസ്റ്റ് വാറന്റ്‌ ഉൾപ്പെടെ നൽകിയിരുന്നു. പണം തിരിച്ചുകിട്ടാതായതോടെയാണ് തട്ടിപ്പ് മനസ്സിലായത്.

തുടർന്ന് തിരുവനന്തപുരം റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സൈബർ പൊലീസ് ബാങ്ക് വിവരങ്ങൾ പരിശോധിച്ച് പേച്ചികുമാറി (26) നെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണ് ക്രിപ്സണെക്കുറിച്ച് വിവരം ലഭിച്ചത്. കോടികളുടെ ക്രിപ്‌റ്റോ ഇടപാടുകൾ ഇവരുടെ അക്കൗണ്ടിൽനിന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *