Your Image Description Your Image Description

കൊൽക്കത്ത : കൊൽക്കത്തയിൽ നിയമ വിദ്യാർഥിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.

പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത തൃണമൂൽ വിദ്യാർഥി സംഘടനാ നേതാവുൾപ്പെടെ 3 പ്രതികളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡിന്റെ മുറിക്കുള്ളിൽ വെച്ചാണ് യുവതിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയത്.

കൊൽക്കത്തയിലെ കസ്ബ പ്രദേശത്തുള്ള സൗത്ത് കൽക്കട്ട ലോ കോളേജിലാണ് ബുധനാഴ്ച വൈകുന്നേരം ആക്രമണം നടന്നത്. ലോ കോളേജിലെ മുൻ വിദ്യാർഥിയും വിദ്യാർഥി നേതാവുമായ മനോജിത് മിശ്ര (31), നിലവിലെ വിദ്യാർഥികളായ സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സൗത്ത് കൊൽക്കത്ത ലോ കോളേജ് ക്യാമ്പസിൽ ഇരുപത്തിനാലുകാരിയായ വിദ്യാർഥി പരീക്ഷ സംബന്ധിച്ച അപേക്ഷകൾ സമർപ്പിക്കാനായി ഉച്ചയ്ക്ക് 12 ഓടെയാണ് എത്തിയത്. പ്രതികൾ യുവതിയെ ബലമായി സെക്യൂരിറ്റി റൂമിനുള്ളിലേക്ക് കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *