Home » Blog » Kerala » ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ ആക്രമണം; പ്രകോപനം വെടിനിർത്തൽ നീട്ടിയെന്ന് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം
20

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.

ബുധനാഴ്ച രാവിലെ 7.55 ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആർജിസി ചരക്കു കപ്പലുകൾക്ക് നേരെ വെടിയുതിർത്തത്. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ആദ്യത്തെ വെടിവയ്പ്പിൽ കപ്പലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. വെടിവയ്പ്പിനിരയായ രണ്ടാമത്തെ കപ്പലിന് കാര്യമായ കേടുപാടുകളോന്നും സംഭവിച്ചിട്ടില്ല എന്നാണ് വിവരം.