Home » Blog » Kerala » കൊടക് മഹീന്ദ്ര െ്രെപം ലിമിറ്റഡ് ടാറ്റ മെമ്മോറിയലിന്റെ ആസ്ട്രക്കുമായി കൈകോര്‍ത്ത് നവിമുംബൈയില്‍ ഉന്നത നിലവാരമുള്ള കാന്‍സര്‍ ചികിത്സ എത്തിക്കുന്നു
IMG-20251211-WA0032

മുംബൈ: കാന്‍സര്‍ ചികിത്സയെ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുളള ശക്തമായ മുന്നേറ്റവുമായി, കൊടക് മഹീന്ദ്ര െ്രെപം ലിമിറ്റഡ് (കെഎംപിഎല്‍), ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ഭാഗമായ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ്, റീസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഇന്‍ കാന്‍സര്‍ (ആസ്ട്രക്ക്)നൊപ്പം ചേര്‍ന്ന് നവിമുംബൈയിലെ ഖാര്‍ഘറില്‍ സ്ഥിതിചെയ്യുന്ന പ്രോട്ടോണ്‍ തെറാപ്പി സെന്ററില്‍ എസ്ഡിഎക്‌സ് വൊളന്ററി ബ്രെത്ത് ഹോള്‍ഡ് സിസ്റ്റം സ്ഥാപിച്ചു. കെഎംപിഎല്‍ പ്രസിഡന്റും മുഴുവന്‍ സമയ ഡയറക്ടറുമായ സുരാജ് രാജപ്പന്‍, ബിസിനസ് ഹെഡ് എസ്.മുരളീധരനൊപ്പം സംവിധാനം ഉദ്ഘടനം ചെയ്തു.

ഈ അത്യാധുനിക സാങ്കേതികവിദ്യ, ചികിത്സയ്ക്കിടെ രോഗികളെ ശ്വാസം പിടിക്കാന്‍ സഹായിക്കുന്നതിനാല്‍ ഉയര്‍ന്ന കൃത്യതയോടെ റേഡിയേഷന്‍ നല്‍കാന്‍ ഡോക്ടര്‍മാരെ സഹായിക്കും. പ്രത്യേകിച്ച് ശ്വസനപ്രക്രിയ കാരണം സ്ഥാനം മാറാന്‍ സാധ്യതയുള്ള ശ്വാസകോശം, കരള്‍, പാന്‍ക്രിയാസ്, സ്തനം എന്നിവയിലെ കാന്‍സറുകളുടെ ചികിത്സയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. എസ്ഡിഎക്‌സ് സിസ്റ്റം റേഡിയേഷന്‍ കൃത്യമായി ട്യൂമറിലേക്ക് മാത്രം എത്തിക്കപ്പെടുന്നതും ആരോഗ്യകരമായ അവയവങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും ഉറപ്പാക്കുന്നു.

ഇത് എന്തുകൊണ്ട് പ്രധാനമാകുന്നു?

* പ്രോട്ടോണ്‍ തെറാപ്പി ലോകത്തിലെ ഏറ്റവും മുന്നിലുള്ള കാന്‍സര്‍ ചികിത്സാ രീതികളിലൊന്നാണ്. ഏറ്റവും നൂതനമായ കാന്‍സര്‍ ചികിത്സകള്‍ പോലും ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പ്രാപ്യമാണെന്ന് ഈ പങ്കാളിത്തം ഉറപ്പാക്കുന്നു.
* എസ്ഡിഎക്‌സ് സാങ്കേതികവിദ്യ ആസ്ട്രക്കിന്റെ നിലവിലെ പ്രോട്ടോണ്‍ തെറാപ്പി സംവിധാനവുമായി പൂര്‍ണ്ണമായും അനുയോജ്യമാണ്, അതുകൊണ്ട് ചലനസൂക്ഷ്മമായ ട്യൂമറുകള്‍ സുരക്ഷിതമായി ചികിത്സിക്കാന്‍ ഇത് നിര്‍ണായകമാണ്.
* കരള്‍ കാന്‍സര്‍ പോലുള്ള ചില ചികിത്സകളില്‍ ശ്വസനത്തിനിടെയുള്ള അവയവ ചലനം (3 സെ.മീ വരെ) കാരണം ഈ സംവിധാനമില്ലാതെ സുരക്ഷിതമല്ല.
* ഈ അപ്‌ഗ്രേഡിലൂടെ, ആസ്ട്രക്കിന് ഇപ്പോള്‍ പ്രോട്ടോണ്‍ അധിഷ്ഠിത എസ്ബിആര്‍ടി (സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയേഷന്‍ തെറാപ്പി) വാഗ്ദാനം ചെയ്യാന്‍ കഴിയും അതിജീവനം മെച്ചപ്പെടുത്തുകയും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന കൃത്യതയുള്ള, ഉയര്‍ന്ന ഡോസ് ചികിത്സയാണിത്.

തുല്യമായ ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രതിബദ്ധത

ആസ്ട്രക്ക് വര്‍ഷംതോറും 35,000ത്തിലധികം രോഗികളെ ചികിത്സിക്കുന്നു, ഇവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍. ഏറ്റവും നൂതനമായ കാന്‍സര്‍ ചികിത്സകള്‍ പോലും എല്ലാവര്‍ക്കും പ്രാപ്യമാണെന്ന് ഈ പങ്കാളിത്തം ഉറപ്പാക്കുന്നു.
റേഡിയേഷന്‍ ഓങ്കോളജി വകുപ്പ് പ്രൊഫസര്‍ ഡോ. രാഹുല്‍ കൃഷ്ണട്രി പറഞ്ഞു:
”ശ്വാസകോശ ചലനത്തെ ആശ്രയിക്കുന്ന ട്യൂമറുകളുടെ ചികിത്സയില്‍ കൃത്യത അത്യാവശ്യമാണ്. എസ്ഡിഎക്‌സ് സിസ്റ്റം റേഡിയേഷന്‍ നിയന്ത്രണത്തില്‍ ഒരു വലിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. പരിമിതമായ ഓപ്ഷനുകള്‍ മാത്രമുള്ള രോഗികള്‍ക്ക് പ്രോട്ടോണ്‍ അധിഷ്ഠിത എസ്ബിആര്‍ടി (സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പി) നല്‍കാന്‍ ഞങ്ങള്‍ ഇപ്പോള്‍ സജ്ജരാണ്. ഇത് നേരിട്ട് അതിജീവന നേട്ടത്തിലേക്കും വിഷാംശം കുറയ്ക്കുന്നതിലേക്കും നയിക്കുന്നു.”
ആസ്ട്രക്ക് ഡയറക്ടര്‍ ഡോ. പങ്കജ് ചതുര്‍വേദി പറഞ്ഞു:
”ആസ്ട്രക്കിന്റെ പ്രോട്ടോണ്‍ തെറാപ്പി സജ്ജീകരണവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു സാങ്കേതികവിദ്യയാണ് എസ്ഡിഎക്‌സ് വോളണ്ടറി ബ്രെത്ത് ഹോള്‍ഡ് സിസ്റ്റം, ഇത് ചലന സെന്‍സിറ്റീവ് കാന്‍സറുകളെ സുരക്ഷിതമായും ഫലപ്രദമായും ചികിത്സിക്കുന്നതിന് അത്യന്താപേക്ഷിതമാക്കുന്നു. സാങ്കേതിക വിദ്യയെ സ്ഥിരമായി മെച്ചപ്പെടുത്തുന്ന റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിന് അഭിനന്ദനങ്ങള്‍. ഈ സാമൂഹിക പ്രതിബദ്ധത യാഥാര്‍ഥ്യമാക്കിയ കെഎംപിഎല്ലിന് ഹൃദയം നിറഞ്ഞ നന്ദി. ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എസ്ഡിഎക്‌സ് ഒരു ബുദ്ധിമാനായ ‘ശ്വാസ കോച്ച്’ പോലെയാണ് ചെറിയ മാറ്റമെങ്കിലും കാന്‍സര്‍ ചികിത്സയില്‍ വലിയ പുരോഗതിയാണ്.”

ലക്ഷ്യത്തോടെയുള്ള സിഎസ്ആര്‍

ഈ പദ്ധതി കെഎംപിഎല്ലിന്റെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) പ്രതിബദ്ധതയുടെ ഭാഗമാണ്, പ്രത്യേകിച്ച് ആരോഗ്യപരിചരണം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ശ്രദ്ധയോടെ. ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യം ജനങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍, സാങ്കേതിക വിദ്യകള്‍ എന്നിവയ്ക്കാണ് കെഎംപിഎല്‍ പിന്തുണ നല്‍കുന്നത്.
കെഎംപിഎല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷാറുഖ് തോദിവാല പറഞ്ഞു:
”ആരോഗ്യം ലോകോത്തര നിലവാരത്തിലായിരിക്കണം, കൂടാതെ അത് ആവശ്യമായ എല്ലാവര്‍ക്കും ലഭ്യമാകണം. ടാറ്റ മെമ്മോറിയല്‍ സെന്ററുമായുള്ള ഈ സഹകരണത്തിലൂടെ, ആഗോളതലത്തിലുള്ള കാന്‍സര്‍ പരിചരണം എല്ലാ രോഗികള്‍ക്കും നല്‍കുന്നതില്‍ അവരുടെ ആസ്ട്രാക്കിനെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.”