മതേതര രാജ്യത്ത് ഒരു പ്രത്യേക മതത്തിന്റെ കാര്യം പറയുന്നത് ശരിയല്ലെന്ന് വന്ദേമാതരം വിവാദത്തിൽ മന്ത്രി സി.പി. ജോൺ പ്രതികരിച്ചു. ദേശീയ ഗീതമാണെങ്കിലും അതിൽ ഭക്തിഗാനത്തിന്റെ സ്വരമുണ്ടെന്നും, മുൻപത്തേതുപോലെ വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രം പാടിയാൽ മതിയെന്നാണ് സിഎംപിയുടെ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടി ഒരു ശിക്ഷയല്ലെന്നും ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്യരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ ഓഫ് റോഡ് ഡ്രൈവർമാർ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. കേന്ദ്രസർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയോട് യോജിപ്പില്ലെന്നും പദ്ധതിയിലെ അപകടങ്ങൾ സബ് കമ്മിറ്റി വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
