Home » Blog » kerala Max » സമയോചിത ഇടപെടൽ രക്ഷിച്ചത് ഒരു ജീവൻ ; റോഡിൽ നിന്നും കുട്ടിയെ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരം
1554587-road-1_11zon

ഒറ്റയ്ക്ക് നടുറോഡിലിറങ്ങിയ കുഞ്ഞിനെ സുരക്ഷിതമാക്കിയ ബസ് ജീവനക്കാര്‍ക്ക് അഭിനന്ദനവുമായി മോട്ടോര്‍ വാഹന വകുപ്പ്. നിങ്ങളുടെ കരുതലില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്തിയെന്നും ‘അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക’ എന്നത് തന്നെയാണ് ഡ്രൈവിംഗില്‍ ഉടനീളം പാലിക്കേണ്ട മനോഭാവം എന്നും എംവിഡി കുറിച്ചു. ബസ് ഡ്രൈവറായ രാമചന്ദ്രന്റെയും കണ്ടക്ടര്‍ നവാസിന്റെ സമയോജിതമായ ഇടപെടലായിരുന്നു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. പുളിക്കല്‍ റോഡില്‍ വലിയ പറമ്പിലായിരുന്നു നടുറോഡില്‍ ഇരുന്ന കുഞ്ഞിനെ ബസ് നിര്‍ത്തി ജീവനക്കാര്‍ രക്ഷിച്ചത്.

പുതിയിടത്ത് പറമ്പ്-ഫറോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫാ മര്‍വാ ബസിലെ ജീവനക്കാരായിരുന്നു ഇത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. കുഞ്ഞ് നടുറോഡില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ രാമചന്ദ്രന്‍ ഉടനെ ബസ് നിര്‍ത്തുകയും കണ്ടക്ടര്‍ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു.റോഡിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ബസിന്റെ സിസിടിവിയില്‍ പതിഞ്ഞു. കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. ഈ സമയം കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുന്നുണ്ട്. കണ്ടക്ടര്‍ കുഞ്ഞിനെ കയ്യിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

<strong>എംവിഡിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം</strong>
നടുറോഡില്‍ മുട്ടില്‍ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ടാണ് ആ ബസ് നിര്‍ത്തിയത്. കൊണ്ടോട്ടി പുളിക്കല്‍ റോഡില്‍ വലിയപറമ്പില്‍ ആണ് സംഭവം. ബസ് നിര്‍ത്തി കുഞ്ഞിനെ രക്ഷിച്ചത് പുതിയിടത്ത് പറമ്പ് – ഫറോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫാ മര്‍വാ ബസ്സിലെ ജീവനക്കാരാണ്.
ഡ്രൈവര്‍ : ശ്രീ രാമചന്ദ്രന്‍. കണ്ടക്ടര്‍ : ശ്രീ നവാസ്. ബസ്സില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് തികച്ചും ഭീതിജനകമായ ആ രംഗം പുറം ലോകം അറിയുന്നത്. ‘അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക’ എന്നത് തന്നെയാണ് ഡ്രൈവിങ്ങില്‍ ഉടനീളം നാം പാലിക്കേണ്ട മനോഭാവം. സമയോചിതമായി ബസ് നിര്‍ത്തുകയും മറ്റ് അപകടങ്ങള്‍ കൂടാതെ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ശ്രീ രാമചന്ദ്രനും ശ്രീ നവാസിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.