പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പമെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചതിൽ പാർട്ടി സർക്കാരിന്റെ തീരുമാനത്തിനൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ റവാഡയെ കോടതി ഒഴിവാക്കിയത് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപി നിയമനത്തിൽ സർക്കാർ തീരുമാനത്തിനൊപ്പമാണ്. ഈ വിഷയത്തിൽ പാർട്ടിക്ക് മറിച്ചൊരു അഭിപ്രായമില്ല. ‘കൂത്തുപറമ്പ് സംഭവത്തിന് രണ്ടുദിവസം മുൻപ് മാത്രമാണ് അദ്ദേഹം ഐപിഎസ് പരിശീലനം കഴിഞ്ഞ് തലശേരിയിൽ എസിപിയായി ചുമതല എടുക്കുന്നത്.

തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ഹക്കീം ബത്തേരിയാണ് വെടിവയ്പ്പിനും ലാത്തിചാർജിനും നേതൃത്വം നൽകിയതെന്ന് കോടതിയിൽ തന്നെ പറഞ്ഞതാണ്. എം വി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളോട് സ്ഥലത്തുനിന്നും മാറാൻ റവാഡ മുൻകൂട്ടി പറഞ്ഞു. റവാഡയെ കോടതി ശിക്ഷിച്ചിട്ടില്ലല്ലോ. പ്രതിചേർത്തത് പത്മനാഭൻ കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമായാണ്. പക്ഷേ കോടതി പരിശോധിച്ച് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ഒഴിവാക്കി. എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതിനും പി ജയരാജൻ ഉന്നയിച്ചത് എതിർപ്പല്ല എന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *