ധനവകുപ്പ് നിലപാടിനെതിരെ ജലവിഭവ വകുപ്പിൽ അമർഷം

തിരുവനന്തപുരം: തടഞ്ഞുവെച്ചത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വെള്ളക്കരമിനത്തിൽ ലഭിച്ച പണമടക്കം. ധനവകുപ്പിന്റെ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ജലവിഭവ വകുപ്പ്. ട്രഷറി സേവിങ്സ് അക്കൗണ്ടിൽനിന്ന് സർക്കാർ ജല അതോറിറ്റിയുടെ 770 കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ട് എം.ഡി രണ്ടു തവണ കത്ത് നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഭരണപക്ഷ സംഘടനകൾ ധനമന്ത്രിക്കടക്കം നിവേദനം നൽകിയിട്ടും ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ജല അതോറിറ്റിയുടെ പണം ഉറപ്പായും തിരികെ കിട്ടുമെന്നാണ് ജലവിഭവ മന്ത്രി നൽകിയ ഉറപ്പ്.

കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജിനത്തിൽ നൽകാനുള്ള തുകയായ 450 കോടിയോളം രൂപ ഈടാക്കിയശേഷം ബാക്കി നൽകിയാൽ മതിയെന്നാണ് ധനവകുപ്പിലെ ഉന്നതോദ്യോഗസ്ഥരടക്കം മുന്നോട്ടുവെച്ചിട്ടുള്ള നിർദേശം. ഇക്കാര്യം ധനമന്ത്രിയെ ബോധ്യപ്പെടുത്തി അനൂകൂല തീരുമാനമെടുപ്പിക്കാനും ഇവർ ശ്രമിക്കുന്നു. എന്നാൽ, ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും കെഎസ്.ഇ.ബിയുടെ കടം തീർക്കാൻ ധനവകുപ്പ് കാട്ടുന്ന തിടുക്കം എന്തുകൊണ്ട് മറ്റൊരു പ്രധാന പൊതുമേഖല സ്ഥാപനമായ ജല അതോറിറ്റിയുടെ കാര്യത്തിലുണ്ടാകുന്നില്ലെന്ന വിർശനമാണ് ജലവിഭവകുപ്പിൽ പൊതുവെയുള്ളത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *