
ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും അത് മേഖലയ്ക്ക് ഗുണകരമായിരിക്കില്ലെന്നും ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡണ്ട് മുന്നറിയിപ്പ് നൽകി. ലറക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളും ജോർദാനിലെ രണ്ട് വ്യോമതാവളങ്ങളിലെ ഇറാന്റെ തിരിച്ചടിക്കും പിന്നാലെയാണ് പെസഷ്കിയാൻ നിലപാട് ആവർത്തിച്ച് രംഗത്തെത്തിയത്. അതേസമയം പുതിയ ആക്രമണങ്ങളോടെ മേഖലയിൽ വീണ്ടും യുദ്ധ ഭീതി ശക്തമാകുകയാണ്. ഹോർമൂസിലെ ആധിപത്യത്തിനായുള്ള ബല പരീക്ഷണമാണ് പുതിയ സംഘർഷത്തിലേക്കെത്തിയത്
